Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Feb 2019 5:01 AM IST Updated On
date_range 2 Feb 2019 5:01 AM ISTജ്ഞാനോദയത്തിെൻറ അക്ഷരമരം ഒാർമയായി...
text_fieldsbookmark_border
തൃശൂർ: പൂങ്കുന്നം ജ്ഞാനോദയം ഗ്രന്ഥശാലയുടെ അടയാളവും തണലുമായിരുന്ന 'അക്ഷരമരം' ഓർമയായി. അടുത്ത വർഷം സപ്തതിയാഘോഷിക്കാനിരിക്കെ 14 ലക്ഷം െചലവിട്ട് നിർമിക്കുന്ന സപ്തതി സ്മാരക മന്ദിര നിർമാണത്തിനായിട്ടാണ് വർഷങ്ങളായി വായനശാലക്ക് തണലേകിയിരുന്ന പൂമരത്തെ അധികൃതർ മുറിച്ചത്. വർഷങ്ങൾക്ക് മുമ്പ് വേനൽകാലത്ത് ഉണങ്ങിയെന്ന് കരുതിയ മരത്തെ വെള്ളമൊഴിച്ച് വളർത്തിയെടുത്തതായിരുന്നു. തണൽ മരത്തിനൊപ്പം ജൈവപച്ചക്കറി തോട്ടവും വായനശാലക്ക് സ്വന്തമായുണ്ടായിരുന്നു. സ്മാരക മന്ദിര നിർമാണത്തിെൻറ ഭാഗമായി മരം മുറിക്കാതിരിക്കാനും പച്ചക്കറി തോട്ടം കളയാതിരിക്കാനും കഴിവതും ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലേത്ര. തണൽ മരം മുറിച്ചു നീക്കിയതിെൻറ വിഷമത്തിലുള്ള വായനശാല സംഘാടകർ തണലിനൊപ്പം ഫലം കൂടി തരുന്ന മരം നട്ടുപിടിപ്പിക്കുമെന്ന് പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story