Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jan 2019 5:01 AM IST Updated On
date_range 22 Jan 2019 5:01 AM ISTഎല്ലായിടത്തും നിർമാണപ്രവർത്തനം അനുവദിക്കില്ല -റവന്യൂ മന്ത്രി
text_fieldsbookmark_border
തൃശൂര്‍: കൈയൂക്കുള്ളവര്‍ കാര്യക്കാരന്‍ എന്ന നിലയില്‍ ഇനി എല്ലാ സ്ഥലത്തും വീട് അടക്കമുള്ള നിർമാണപ്രവർത്തനം ന ടത്താൻ അനുവദിക്കില്ലെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ വ്യക്തമാക്കി. പ്രകൃതി ചൂഷണം നിയന്ത്രിക്കും. ഒഴുകുന്ന പുഴയുടെ നടുഭാഗംവരെ കൈയേറിയാണ് വീടുെവച്ചത്. ബസ്സ്റ്റാന്‍ഡുകള്‍ പോലും അങ്ങനെ നിർമിച്ചതിൽ പെടുമെന്ന് പ്രളയം വന്നപ്പോഴാണ് അറിഞ്ഞത്. ഒഴുക്കിൽപ്പെട്ട് സ്റ്റാന്‍ഡുകള്‍ വരെ ഒലിച്ചുപോയെന്ന് മന്ത്രി ഒാർമിപ്പിച്ചു. സാഹിത്യ അക്കാദമി ഹാളില്‍ ഭവന നിര്‍മാണ വകുപ്പും ജില്ല നിര്‍മിതി കേന്ദ്രവും ചേർന്ന് നടത്തിയ 'നവകേരളത്തിന് പുതിയ ഭവന സാക്ഷരത' എന്ന ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുനര്‍നിര്‍മിതിക്ക് കേന്ദ്ര സര്‍ക്കാറില്‍ നിന്ന് സഹായം ലഭിച്ചിട്ടുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. മന്ത്രി വി.എസ്. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. സി.എന്‍. ജയദേവന്‍ എം.പി, മേയര്‍ അജിത വിജയന്‍, കലക്ടര്‍ ടി.വി. അനുപമ, പ്രഫ. ഡോ. രഞ്ജിനി ഭട്ടതിരിപ്പാട് തുടങ്ങിയവര്‍ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story