Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jan 2019 5:01 AM IST Updated On
date_range 20 Jan 2019 5:01 AM ISTഉപാധികൾ അംഗീകരിച്ചു; മാന്ദാമംഗലം പള്ളിത്തർക്കത്തിന് താൽക്കാലിക വിരാമം
text_fieldsbookmark_border
തൃശൂര്‍: യാക്കോബായ- ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിലുള്ള തർക്കത്തെത്തുടർന്ന് താൽക്കാലികമായി അടച്ച ഒല്ലൂർ മാന്ദാ മംഗലം സെൻറ് മേരീസ് യാക്കോബായ സുറിയാനി പള്ളി സംബന്ധിച്ച തർക്കത്തിന് താൽക്കാലിക വിരാമം. കലക്ടർ ടി.വി. അനുപമ നിർദേശിച്ച ഉപാധികൾ ഇരുകൂട്ടരും അംഗീകരിെച്ചങ്കിലും ഞായറാഴ്ച കുർബാന നടത്താൻ അനുവദിക്കണമെന്ന യാക്കോബായ വിഭാഗത്തിെൻറ ആവശ്യം കലക്ടർ തള്ളി. ഇേതത്തുടർന്ന്, ഹൈകോടതിയുടെ പരിഗണനയിലുള്ള അപ്പീലിൽ വിധി വരുന്നത് വരെ പള്ളിയിൽ ആരാധനക്ക് പ്രവേശിക്കില്ലെന്ന് യാക്കോബായ വിഭാഗവും കലക്ടറെ രേഖാമൂലം അറിയിച്ചു. പള്ളിക്കകത്ത് പ്രവേശിക്കില്ലെന്ന് കഴിഞ്ഞ ദിവസം ഓർത്തഡോക്സ് സഭയും ഉറപ്പ് നൽകിയിരുന്നു. ഇതോടെ, തീർപ്പ് വരുന്നത് വരെ പള്ളി അടഞ്ഞുകിടക്കും. ഹൈകോടതി ഉത്തരവ് വരുന്നതുവരെ യാക്കോബായ, ഓർത്തഡോക്സ് സഭാംഗങ്ങൾ പള്ളിയിൽ പ്രവേശിക്കില്ല. ഹൈകോടതിയുടെ നിലവിലെ വിധി പുനഃപരിശോധിക്കാൻ ആവശ്യമായ നിയമ നടപടി സ്വീകരിക്കുമെന്ന് യാക്കോബായ വിഭാഗം വ്യക്തമാക്കി. അതേസമയം, സഭാ തർക്കം സംബന്ധിച്ച സംഘർഷത്തിനിടെ ഹൃദയാഘാതമുണ്ടായി ആശുപത്രിയിൽ പ്രവേശിപ്പിച്ച യാക്കോബായ സഭാംഗം എബ്രഹാം പാറയ്ക്കലിെൻറ നിലയിൽ പുരോഗതിയുണ്ട്. എങ്കിലും അപകടനില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. യാക്കോബായ വിഭാഗം സി.പി.എം നേതാക്കളുമായി ചർച്ച നടത്തി തൃശൂർ: മാന്ദാമംഗലം പള്ളി തർക്കത്തിൽ ഇടപെടാൻ ആവശ്യപ്പെട്ട് യാക്കോബായ വിഭാഗം സി.പി.എം നേതാക്കളുമായി ചർച്ച നടത്തി. സി.പി.എം ജില്ല സെക്രട്ടറി എം.എം. വർഗീസുമായാണ് ശനിയാഴ്ച രാവിലെ സഭ അധികൃതർ ചർച്ച നടത്തിയത്. കലക്ടർ നിർദേശിച്ച ഉപാധികൾ അംഗീകരിക്കാമെന്നും, എന്നാൽ ഞായറാഴ്ച കുർബാന നടത്തുന്നതിന് അനുമതിക്കായി ഇടപെടണമെന്നുമായിരുന്നു ആവശ്യം. എന്നാൽ കോടതി നടപടികളായതിനാൽ ഇടപെടുന്നതിലെ സാങ്കേതികത്വവും നിയമപ്രശ്നവും നേതാക്കൾ സഭാ നേതൃത്വത്തെ അറിയിച്ചു. സി.പി.എം നേതാക്കളുമായുള്ള ചർച്ചക്ക് ശേഷമായിരുന്നു ഉച്ചകഴിഞ്ഞ് കലക്ടർ വിളിച്ച ചർച്ചക്ക് യാക്കോബായ വിഭാഗം എത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story