Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപേരിടാത്ത നാടകം...

പേരിടാത്ത നാടകം ബാക്കിവെച്ച്​...

text_fields
bookmark_border
തൃശൂർ: '...നാടിന് ആവശ്യമുള്ള ആളാണ് നീ. നിനക്ക് പകരം ഞാൻ മരണം ഏറ്റുവാങ്ങാം'- സൈമൺ ബ്രിേട്ടാ ആദ്യമായും അവസാനമായും എഴ ുതിയ നാടകത്തിലെ അവസാന രംഗത്തിലെ സംഭാഷണമാണിത്. നാടകത്തിൽ അവസാന രംഗത്തിൽ കഥാപാത്രമായി വരുന്ന ബ്രിേട്ടാ തന്നെയാണ് ഇത് മുഖ്യകഥാപാത്രത്തോട് പറയുന്നതും. മരണം പ്രവചിച്ച പോലുള്ള സംഭാഷണം. തൃശൂർ 'രംഗചേതന'ക്കുവേണ്ടി എഴുതിയ പേരിടാത്ത ആ നാടകം ബാക്കിവെച്ചാണ് ബ്രിേട്ടാ കാലയവനികക്ക് പിന്നിലേക്ക് മറഞ്ഞത്. ബ്രിേട്ടായുടെ അവസാനത്തെ സർഗാത്മക രചനയും ഇതാണ്. ഡിസംബർ 29, 30 തീയതികളിലായി തൃശൂർ ചെമ്പൂക്കാവിലെ പൊതുമരാമത്ത് റസ്റ്റ് ഹൗസിലിരുന്നായിരുന്നു രചന. രണ്ടു ദിവസം കൊണ്ട് നാടകം പൂർത്തിയായി. തിങ്കാഴ്ച ഉച്ചക്ക് നാടകത്തി​െൻറ ആദ്യ വായന സംവിധായകൻ കെ.വി. ഗണേഷുമായി നടത്തി. നാലാം തീയതി വീണ്ടും വായനയും ചർച്ചയും നടത്താമെന്നും നാടകത്തിന് പേരിടാമെന്നുമാണ് ബ്രിേട്ടാ പറഞ്ഞത്-ഗണേഷ് വ്യക്തമാക്കി. തേൻറതല്ലാത്ത കാരണത്താൽ വധശിക്ഷക്ക് വിധിക്കപ്പെട്ട പീറ്റർ പത്രോസ് എന്ന സാമൂഹിക പ്രവർത്തക​െൻറ കഥയാണ് നാടകം പറയുന്നത്. ജയിൽ മുറിയിൽനിന്നാണ് നാടകം തുടങ്ങുന്നത്; 'ക്രൂശിക്കപ്പെട്ടവനും ആത്മബലി നടത്തിയവനും ഭൂമിയിലേക്ക് ഒരിക്കലും തിരിച്ചുവരില്ല...' എന്നു തുടങ്ങുന്ന കമേൻറാടെ. തനിക്കു നേരെയുണ്ടായ രാഷ്ട്രീയ ആക്രമണത്തിനും തുടർന്നുണ്ടായ പ്രശ്നങ്ങൾക്കും ശേഷം താൻ നാടകം കണ്ടിട്ടില്ലെന്ന് ബ്രിേട്ടാ പറഞ്ഞിരുന്നതായി ഗണേഷ് അനുസ്മരിച്ചു. 16 വർഷം മുമ്പ് കണ്ണൂരിൽ ത​െൻറ നാടകമാണ് പിന്നീട് അേദ്ദഹം കണ്ടതെന്നും ഗണേഷ് പറഞ്ഞു. ശേഷം 'രംഗചേതന' നാടകങ്ങൾ അദ്ദേഹം സ്ഥിരമായി കണ്ടു. സംഗീത നാടക അക്കാദമിയിൽ രാജ്യാന്തര നാടകോത്സവത്തി​െൻറ സ്ഥിരം പ്രേക്ഷകനായ അദ്ദേഹം ഏറ്റവും ഒടുവിൽ കണ്ടപ്പോഴാണ് 'രംഗചേതന'ക്ക് നാടകം എഴുതുമെന്ന് പറഞ്ഞത്. പൂർത്തിയാക്കിയ നാടകം ആദ്യ വായനക്ക് ഇരിക്കുേമ്പാൾ തനിക്ക് അൽപം അസ്വസ്ഥത തോന്നുന്നുണ്ടെന്ന് ബ്രിേട്ടാ പറഞ്ഞതായും ഗണേഷ് വെളിപ്പെടുത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story