Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Sept 2018 11:59 AM IST Updated On
date_range 8 Sept 2018 11:59 AM ISTഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ഏഴുവർഷം തടവും 50,000 രൂപ പിഴയും
text_fieldsbookmark_border
ഇരിങ്ങാലക്കുട: പുല്ലൂറ്റ് ചാപ്പാറ ഐ.ടി.സിക്ക് സമീപം താമസിച്ചിരുന്ന കാലടിപറമ്പിൽ ജിഷ (30) കൊല്ലപ്പെട്ട കേസിൽ ഭർത്താവ് കൊടകര കാരൂർ കൊടകര വീട്ടിൽ വേണുഗോപാലിന് (50) ഏഴുവർഷം കഠിനതടവും 50,000രൂപ പിഴയും ശിക്ഷ. ഇരിങ്ങാലക്കുട അഡീഷനൽ ജില്ല സെഷൻസ് ജഡ്ജ് ജി. ഗോപകുമാറാണ് ശിക്ഷ വിധിച്ചത്. 2015 മാർച്ച് 24ാം തീയതിയാണ് കേസിനാസ്പദമായ സംഭവം. ജിഷയും ഭർത്താവും ചാപ്പാറയിൽ വാടകക്ക് താമസിച്ചു വരുന്നതിനിടെയാണ് സംഭവം. വഴക്കിനിടെ വീട്ടിൽനിന്ന് ഇറങ്ങിയോടിയ ജിഷയെ ബലമായി പിടിച്ചുകൊണ്ടുവന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്. മരിച്ച ജിഷയുടെയും പ്രതിയുടെയും മൈനറായ മകൾ കോടതിയിൽ നൽകിയ തെളിവിെൻറയും സാഹചര്യ തെളിവിെൻറയും അടിസ്ഥാനത്തിലാണ് ശിക്ഷ. പിഴസംഖ്യ ഒടുക്കാത്തപക്ഷം ആറുമാസം കൂടി ശിക്ഷ അനുഭവിക്കണം. കൊടുങ്ങല്ലൂർ പൊലീസ് സബ് ഇൻസ്‌പെക്ടർ ആയിരുന്ന പി.കെ. പത്മരാജൻ, ഇൻസ്പെക്ടർമാരായിരുന്ന കെ.ജെ. പീറ്റർ, ടി.എസ്. സിനോജ്, എൻ.എസ്. സലീഷ് എന്നിവരുടെ നേതൃത്വത്തിലാണ് അേന്വഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. കൊല്ലപ്പെട്ട ജിഷയുടെ നാല് മൈനർ കുട്ടികൾക്കാവശ്യമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പുവരുത്താൻ ജില്ല ലീഗൽ സർവിസ് അതോറിറ്റിക്ക് നിർദേശം നൽകി. കേസിൽ പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ജെ. ജോബി, അഡ്വക്കേറ്റുമാരായ ജിഷ ജോബി, എബിൻ ഗോപുരൻ, അൽജോ പി.ആൻറണി, സി.ജി. ശിശിർ, വി.എസ്. ദിനൽ എന്നിവർ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story