Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sept 2018 11:00 AM IST Updated On
date_range 6 Sept 2018 11:00 AM ISTമാലിന്യം സംസ്കരിക്കൂ; ആരോഗ്യം സംരക്ഷിക്കൂ
text_fieldsbookmark_border
കുന്നംകുളം: മാലിന്യ സംസ്കരണത്തിനുള്ള പദ്ധതികൾ വ്യാപകമാക്കി നഗരസഭ. ഉറവിട മാലിന്യ സംസ്കരണത്തിന് സബ്സിഡി നിരക്കിൽ ബയോബിന്നുകളും സൗകര്യമില്ലാത്ത സ്ഥാപങ്ങളുടെ മാലിന്യം ശേഖരിച്ച് സംസ്കരിക്കുന്നതിന് ഗ്രീൻ പാർക്കിൽ സംവിധാനവും ഏർപ്പെടുത്തി. മാലിന്യ സംസ്കരണത്തിന് മുൻഗണന നൽകി ജീവിത ശൈലിയിൽ കാലാനുസൃത മാറ്റങ്ങൾ വരുത്താൻ നഗരവാസികൾ തയാറാകണമെന്ന് നഗരസഭ സെക്രട്ടറി പറഞ്ഞു. കഴിഞ്ഞ രാത്രി ഹെൽത്ത് സൂപ്പർവൈസർ കെ.എസ്. ലക്ഷ്മണെൻറ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിൽ പട്ടാമ്പി റോഡിൽ മാലിന്യം തള്ളിയത് പിടികൂടിയിരുന്നു. പട്ടാമ്പി റോഡിലുള്ള നവാസ് ബേക്കറി, സിൻസിയർ ട്രേഡിങ് എന്നീ സ്ഥാപനങ്ങളാണ് മാലിന്യം തള്ളിയത്. ഹെൽത്ത് ഇൻസ്പെക്ടർമാരായ യു.എ. സനൽകുമാർ, എ. ജിതേഷ് ഖാൻ എന്നിവർ ചേർന്നാണ് പിടികൂടിയത്. സ്ഥാപനങ്ങൾക്കെതിരെ പിഴ ഈടാക്കുന്നതിന് നോട്ടീസ് നൽകുകയും ചെയ്തു. നഗരസഭ ഏർപ്പെടുത്തിയിട്ടുള്ള സംസ്കരണ സംവിധാനങ്ങൾ ഉപയോഗപ്പെടുത്താതെ പൊതുനിരത്തിലും ജലാശയങ്ങളിലും മാലിന്യം തള്ളുന്നവർക്കെതിരെ 25,000 രൂപ വരെ പിഴ ഈടാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story