Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രളയം വീടുകളെ തകർത്തു...

പ്രളയം വീടുകളെ തകർത്തു വേദന തീരാതെ കടമ്മനാട് കോളനി

text_fields
bookmark_border
ചാലക്കുടി: പ്രളയം തകർത്ത കാടുകുറ്റി പഞ്ചായത്തിലെ വൈന്തല ഗ്രാമത്തിലെ കടമ്മനാട് കോളനിയിൽ ആളുകൾ ഇനിയും തിരിച്ചു വന്നില്ല. ദുരിതാശ്വാസ കേന്ദ്രത്തിൽനിന്ന് ഇവർക്ക് എന്നു തിരിച്ചു വരാനാവുമെന്നറിയുന്നില്ല. തകർന്ന വീടുകൾ പുനർനിർമിച്ചാലേ ഇവർക്ക് വീട്ടിലേക്ക് തിരിച്ചുവരാനാകൂ. ചാലക്കുടിപ്പുഴ വൈന്തലപ്പാടത്തേക്ക് കവിഞ്ഞൊഴുകിയാണ് കടമ്മനാട് കോളനി തകർന്നത്. വൈന്തലപ്പാടത്തിന് സമീപത്തെ പത്ത് സ​െൻറ് കോളനിയിലായി 20 വീടുകളാണ് ഉള്ളത്. ഇതിൽ എട്ടെണ്ണവും നിലം പൊത്തി. ബാക്കിയുള്ള വീടുകൾ ഭാഗികമായി തകർന്നു. കോളനിയിലെയും പരിസരത്തെയും 28 വീട്ടുകാർ വൈന്തലയിലെ ദുരിതാശ്വാസ ക്യാമ്പിൽ തങ്ങുകയാണ്. കൂലിപ്പണിക്കാരായ ഇവർ ജോലിക്ക് പോകാൻ കഴിയാതെ തകർന്ന വീടുകൾക്ക് മുന്നിൽ നെടുവീർപ്പിട്ട് നിൽക്കുകയാണ്. ജീവിത സമ്പാദ്യംകൊണ്ട് കെട്ടിപ്പടുത്ത വാർക്ക വീട് നിലം പൊത്തിയ സങ്കടത്തിലാണ് വിനു പണിക്കശേരി. ആബിദയും മുസ്തഫയും ബന്ധുക്കളുടെ വീട്ടിൽ പോലും പോകാൻ സാധിക്കാത്ത ദുരവസ്ഥയിലാണ്. വീട് തകർന്നതി​െൻറ ഞെട്ടൽ വേലായുധനിൽനിന്ന് വിട്ടുമാറിയിട്ടില്ല. ഒരു പാട് പേരുടെ നെടുവീർപ്പുകളാണ് വൈന്തലയിലെ ദുരിതാശ്വാസ ക്യാമ്പിലെത്തുന്നവരെ സങ്കടപ്പെടുത്തുക. തകർന്ന വീടുകളുടെ പുനർനിർമാണം, ഭാഗികമായ തകർന്നവയുടെ അറ്റകുറ്റപ്പണികൾ, കിണർ ശുചീകരണം എന്നിവക്കൊന്നും ആരുടെയും സഹായം എത്തിയിട്ടില്ല. മേലഡൂർ ഭാഗത്തെ സ്കൂളിൽ പഠിക്കുന്ന ഇവിടത്തെ കുട്ടികൾ ഇതുവരെയും സ്കൂളിലേക്ക് പോയിട്ടില്ല. കടമ്മനാട്ട് കോളനിക്കാരെ ദുരിതത്തിൽ നിന്ന് കരകയറ്റാൻ ഒരു കൈ ആരെങ്കിലും സഹായിക്കാനെത്തുമോയെന്ന പ്രതീക്ഷയിലാണ് ഒരു പറ്റം മനഷ്യർ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story