Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Sept 2018 11:29 AM IST Updated On
date_range 3 Sept 2018 11:29 AM ISTഅമ്മിണി ഇവിടെയുണ്ട് ജീവനോടെ !
text_fieldsbookmark_border
തൃശൂർ: ഓണത്തിനുള്ള പെൻഷൻ പലർക്കും കിട്ടി. ചെറിയ തോതിലെങ്കിലും അവർ ആ പണംകൊണ്ട് ഓണം കൊണ്ടാടി. പക്ഷേ, പാട്ടുരായ്ക്കലിലെ പുളിനാംപറമ്പിൽ അമ്മിണിക്ക് ഓണ പെൻഷൻ ഇതുവരെ ലഭിച്ചിട്ടില്ല. പ്രായാധിക്യത്താൽ നടക്കാനൊന്നും വല്ലാതെ കഴിയില്ലെങ്കിലും അമ്മിണി പരാതിയുമായി പലരേയും സമീപിച്ചു. ഒടുവിൽ അവർക്ക് പ്രശ്നം പിടികിട്ടിയപ്പോൾ ഒന്നു ഞെട്ടി. കോർപറേഷനിലെ പെൻഷൻ രേഖകളിൽ അമ്മിണിയുടെ പേരുള്ളത് മരിച്ചവരുടെ കൂട്ടത്തിൽ!. സഹായിക്കാൻ ആരോരുമില്ലാത്ത അമ്മിണിയുടെ പ്രശ്നത്തിൽ ഡിവിഷൻ കൗൺസിലർ ജോൺ ഡാനിയേൽ ഇടപെട്ട് നടത്തിയ അന്വേഷണത്തിലാണ് ജീവിച്ചിരിക്കുന്നയാളെ മരിച്ചതാക്കുന്ന ഉദ്യോഗസ്ഥരുടെ മാജിക് പുറത്തായത്. ഒരമ്മിണി മാത്രമല്ല, ജീവിച്ചിരിക്കുന്ന നിരവധി പാവങ്ങൾ ഇതുപോലെ മരണപ്പട്ടികയിൽ ഇടംനേടിയിട്ടുണ്ട്. അവരുടെയെല്ലാം പെൻഷൻ തുക തടഞ്ഞുവെച്ചിട്ടുമുണ്ട് ഉദ്യോഗസ്ഥർ. അയ്യായിരത്തോളം പെൻഷനുകളാണ് ഇതുപോലെ കോർപറേഷൻ തടഞ്ഞു വെച്ചിരിക്കുന്നത്. മറ്റ് തദ്ദേശസ്ഥാപനങ്ങളിലും ഇതുപോലെയുള്ള അനുഭവങ്ങളുണ്ടെന്നാണ് അന്വേഷണത്തിൽ മനസ്സിലായത്. ഒരു പ്രതിബദ്ധതയും ഇല്ലാത്ത ഉദ്യോഗസ്ഥർ പാവങ്ങളുടെ ആകെയുള്ള ആശ്രയമായ പെൻഷൻപോലും തടസ്സപ്പെടുത്തുന്നതിൽ ഇടപെടൽ അനിവാര്യമാണെന്ന് കൗൺസിലർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story