Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Sept 2018 11:12 AM IST Updated On
date_range 3 Sept 2018 11:12 AM ISTഅർഹരായവർ 64,190 പേർ; 20,000 പേർക്ക് വിതരണം ചെയ്തു
text_fieldsbookmark_border
തൃശൂർ: പ്രളയബാധിതർക്കായി നൽകുന്ന 10,000 രൂപക്ക് ജില്ലയിൽ അർഹർ 64,190 പേർ. ഇതിൽ 19,496 പേർക്ക് തുക നൽകി. പണം നൽകുന്നതിനായി ഞായറാഴ്ചയും ജില്ലയിലെ ട്രഷറികൾ തുറന്നു. 100 കോടിയാണ് ഇതുവരെ സംസ്ഥാന ദുരന്ത നിവാരണവകുപ്പ് ജില്ലക്ക് നൽകിയത്. 3,597 വീടുകളാണ് പൂർണമായി തകർന്നത്. 'ലൈഫ്' പദ്ധതിയിൽ ഉൾപ്പെടുത്തിയും തകർന്ന വീടുകൾ പുനർനിർമിക്കും. വിവിധ വകുപ്പുകളിൽ ഉണ്ടായ നഷ്ടങ്ങൾക്ക് കിട്ടുന്നതനുസരിച്ച് പണം അനുവദിക്കും. അതിനിടെ, പ്രളയക്കെടുതിയിൽ നഷ്ടപരിഹാരം തേടിയുള്ള അപേക്ഷകൾ വില്ലേജ് ഓഫിസുകളിൽ കുമിഞ്ഞുകൂടുകയാണ്. ഗൃഹോപകരണങ്ങൾ നശിച്ചാൽ സഹായം ലഭിക്കില്ല. ടി.വി, റെഫ്രിജറേറ്റർ, വാഷിങ് മെഷീൻ, മറ്റ് ഉപകരണങ്ങൾ നശിച്ചാലും നഷ്ടപരിഹാരത്തിന് നിലവിൽ വ്യവസ്ഥയില്ലെന്ന് റവന്യു അധികൃതർ വ്യക്തമാക്കുന്നു. കിണർ ഉപയോഗ ശൂന്യമായാൽ പഞ്ചായത്തിലെ ഓവർസിയർമാരുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ സഹായം ദുരന്ത നിവാരണ ഫണ്ടിൽനിന്ന് ലഭിക്കും. അതേസമയം മോട്ടോറുകൾ നശിച്ചവർക്ക് ലഭിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story