Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Sept 2018 10:50 AM IST Updated On
date_range 3 Sept 2018 10:50 AM ISTപുനരധിവാസം ഉറപ്പാക്കി വ്യാപാരികൾ കടയൊഴിഞ്ഞു
text_fieldsbookmark_border
ഗുരുവായൂര്‍: ഷോപ്പിങ് കോംപ്ലക്സ് നിർമാണത്തിന് പൊളിക്കുന്ന കിഴക്കേനടയിലെ സത്രം കെട്ടിടത്തിൽ നിന്ന് ഒഴിഞ്ഞ 30 വ്യാപാരികളും താക്കോൽ ദേവസ്വത്തിന് കൈമാറി. പുനരധിവാസം ഉറപ്പാക്കുന്നതിനായി നിരവധി പ്രക്ഷോഭങ്ങളും സുപ്രീംകോടതി വരെ നീണ്ട നിയമ വ്യവഹാരങ്ങൾക്കും ശേഷമാണ് വ്യാപാരികൾ കട ഒഴിഞ്ഞത്. പുതിയ ഷോപ്പിങ് കോംപ്ലക്സിൽ മുറികളും കെട്ടിടം പൂർത്തിയാവുന്നതുവരെ താൽക്കാലിക സംവിധാനവും ഉറപ്പ് ലഭിച്ചതിനെ തുടർന്നാണ് താക്കോൽ കൈമാറ്റം നടന്നത്. ദേവസ്വം ഭരണ സമിതി മാറിയതോടെയാണ് സമവായത്തിനുള്ള സാധ്യത തെളിഞ്ഞത്. കെ.വി. അബ്്ദുൽ ഖാദർ എം.എൽ.എ ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസിന് താക്കോലുകൾ കൈമാറി. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡൻറ് കെ.വി. അബ്്ദുൽ ഹമീദ്, ഗുരുവായൂർ മർച്ചൻറ്സ് അസോസിേയഷൻ പ്രസിഡൻറ് ടി.എൻ. മുരളി, ജനറൽ സെക്രട്ടറി റഹ്മാൻ തിരുനെല്ലൂർ എന്നിവരും സന്നിഹിതരായിരുന്നു. കെട്ടിടം ചൊവ്വാഴ്ച മുതൽ പൊളിച്ച് തുടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story