Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Sept 2018 11:20 AM IST Updated On
date_range 1 Sept 2018 11:20 AM ISTജില്ലയിൽ പൂർണമായും തകർന്നത് 3597 വീടുകൾ
text_fieldsbookmark_border
തൃശൂർ: പ്രളയക്കെടുതിയിൽ ജില്ലയിൽ പൂർണമായും തകർന്നത് 3597 വീടുകളെന്നും 250 കോടി രൂപയുടെ നഷ്ടമാണുണ്ടായതെന്നും പ്രാഥമിക കണക്ക്. ചാലക്കുടി, മാള പ്രദേശങ്ങളിലാണ് വീടുകൾ കൂടുതലായും തകർന്നിരിക്കുന്നത്. 23,172 വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്. വില്ലേജ് ഓഫിസർമാരുടെ നേതൃത്വത്തിലാണ് കണക്കെടുപ്പ് പുരോഗമിക്കുന്നത്. റോഡ് തകർന്ന് 350 കോടിയുടെ നഷ്ടമാണുണ്ടായത്. ചാലക്കുടി, അതിരപ്പിള്ളി, ചേർപ്പ്, തലപ്പിള്ളി താലൂക്ക് എന്നിവിടങ്ങളിലാണ് കുടുതലായും റോഡുകൾ തകർന്നത്. 52.46 കോടി രൂപയുടെ കൃഷിനാശവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിവിധ വകുപ്പുകൾക്ക് സംഭവിച്ച നഷ്ടം ബ്രാക്കറ്റിൽ: കെ.എസ്.ഇ.ബി (5.73 കോടി), ഫിഷറീസ് (33.6 കോടി), മൃഗസംരക്ഷണം (3.8 കോടി). ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിഞ്ഞവർക്കുള്ള ധനസഹായവിതരണം പുരോഗമിക്കുകയാണ്. വെള്ളിയാഴ്ച വരെ ജില്ലയിൽ 6,000 പേർക്ക് 10,000 രൂപ വീതം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story