Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 May 2018 11:11 AM IST Updated On
date_range 31 May 2018 11:11 AM ISTമൂന്ന് ദിവസം; നാലു പേർക്ക് ഡെങ്കി
text_fieldsbookmark_border
തൃശൂർ: മഴക്കാലമെത്തിയതോടെ ജില്ലയിൽ പനി ബാധിതരുടെ എണ്ണവും വർധിക്കുന്നു. വിവിധ സർക്കാർ ആശുപത്രികളിൽ ബുധനാഴ്ച 961 പേരാണ് വൈറൽ പനിക്ക് ചികിത്സ തേടിയത്. ഇതിൽ 13 പേരെ കിടത്തിച്ചികിത്സക്കായി പ്രവേശിപ്പിച്ചു. ഡെങ്കിപ്പനി സംശയിച്ച ആറിൽ രണ്ടുേപർക്ക് പനി സ്ഥിരീകരിച്ചു. കാഞ്ഞാൾ, തോണൂർക്കര എന്നിവിടങ്ങളിൽ നിന്ന് പനിയുമായെത്തിയവരിലാണ് ഡെങ്കി. ഇതോടെ മൂന്നു ദിവസം കൊണ്ട് ഡെങ്കി ബാധിച്ചവരുടെ എണ്ണം നാലായി. ഒമ്പതു പേർ നിരീക്ഷണത്തിലാണ്. തിങ്കളാഴ്ച മുതൽ ഇതുവരെ 2621 പേരാണ് വൈറൽ പനിബാധിതരായത്. ഇവരിൽ 642 പേർക്ക് വയറിളക്ക മാണെന്ന് കണ്ടെത്തി. എലിഞ്ഞിപ്രയിൽ ഒരാൾക്ക് എലിപ്പനി സ്ഥിരീകരിച്ചു. മൂന്ന് ദിവസം കൊണ്ട് 31 പേർക്ക് ചിക്കൻ പോക്സ് ബാധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story