Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right'പ്രസാദ്' പദ്ധതിയിൽ...

'പ്രസാദ്' പദ്ധതിയിൽ ക്ഷേത്രത്തിൽ 310 കാമറകൾ സ്ഥാപിക്കും

text_fields
bookmark_border
ഗുരുവായൂര്‍: തീർഥാടന നഗര വികസനത്തിനുള്ള കേന്ദ്ര പദ്ധതിയായ പ്രസാദിൽ ഉൾപ്പെടുത്തി ഗുരുവായൂർ ക്ഷേത്രത്തിലും പരിസരത്തുമായി 310 നിരീക്ഷണ കാമറകൾ സ്ഥാപിക്കും. 5.25 കോടി രൂപ ചെലവിലാണ് കാമറകൾ സ്ഥാപിക്കുന്നത്. പദ്ധതിയുടെ നിർവഹണ ഏജൻസിയായ ഊരാലുങ്കർ ലേബർ കോ ഓപറേറ്റിവ് സൊസൈറ്റി പ്രതിനിധികളുമായി ദേവസ്വം അധികൃതർ ഇതു സംബന്ധിച്ച് ചർച്ച നടത്തി. ക്ഷേത്രത്തിനകത്തും നടപ്പുരയിലും പരിസരത്തുമായാണ് കാമറകൾ സ്ഥാപിക്കുന്നത്. കൊറിയൻ കമ്പനിയുടേതാണ് കാമറകൾ. ജൂൺ രണ്ടാം വാരം മുതൽ സ്ഥാപിക്കാൻ തുടങ്ങും. മൂന്ന് മാസത്തിനകം കാമറകൾ പ്രവർത്തന സജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ്, ഭരണ സമിതി അംഗം കെ.കെ. രാമചന്ദ്രൻ, അഡ്മിനിസ്ട്രേറ്റർ സി.സി. ശശിധരൻ എന്നിവരുമായാണ് സൊസൈറ്റി പ്രതിനിധികൾ ചർച്ച നടത്തിയത്. പ്രസാദ് പദ്ധതിയിൽ നഗരസഭക്ക് അനുവദിച്ച പദ്ധതികളുടെ നിർമാണം തുടങ്ങിയെങ്കിലും ദേവസ്വത്തിൽ പദ്ധതികൾ എങ്ങുമെത്തിയിരുന്നില്ല. ഭരണ സമിതി മാറിയതോടെയാണ് പദ്ധതി ദേവസ്വത്തിൽ സജീവമായത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story