Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2018 11:11 AM IST Updated On
date_range 26 May 2018 11:11 AM ISTഎഴുപത് പിന്നിട്ടവരുടെ വായ്പ ജില്ല ബാങ്ക് എഴുതിത്തള്ളുന്നു
text_fieldsbookmark_border
തൃശൂർ: എഴുപത് വയസ്സ് പിന്നിട്ടവരെ വായ്പ ബാധ്യതയിൽനിന്ന് ഒഴിവാക്കാൻ ജില്ല സഹകരണ ബാങ്ക് തീരുമാനിച്ചു. ഒരു ലക്ഷം രൂപ വരെ വായ്പയെടുത്ത് കുടിശ്ശികയാക്കിയവരെയാണ് ബാധ്യതയിൽനിന്ന് ഒഴിവാക്കുന്നത്. ഇത്തരത്തിൽ പതിനേഞ്ചാളം പേരുണ്ട്. ഇവരുടെ വായ്പ എഴുതിത്തള്ളി രേഖകൾ തിരിച്ചു നൽകും. ഇൗ നടപടിക്ക് സഹകരണ രജിസ്ട്രാറുടെ അനുമതി ലഭിച്ചിട്ടുണ്ട്. 10 വർഷത്തിലേറെ കുടിശ്ശികയായി നിയമ നടപടി നേരിടുന്ന വായ്പകളാണ് ഒഴിവാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനവും വായ്പ രേഖ തിരിച്ചു നൽകലും തിങ്കളാഴ്ച മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും. ജില്ല സഹകരണ ബാങ്ക് ശതാബ്ദി ആഘോഷിക്കുന്നതിെൻറ ഭാഗമായാണ് ഇൗ പദ്ധതി. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു ആനുകൂല്യം അനുവദിക്കുന്നതെന്ന് ജനറൽ മാനേജർ ഡോ. എം. രാമനുണ്ണിയും അഡ്മിനിസ്ട്രേറ്റർ ടി.കെ. സതീഷ് കുമാറും അറിയിച്ചു. കുറുപ്പം റോഡിലെ എ.എസ്.എൻ. നമ്പീശൻ ഹാളിൽ വൈകീട്ട് 5.30ന് ചേരുന്ന പരിപാടിയിൽ മന്ത്രി വി.എസ്. സുനിൽ കുമാർ അധ്യക്ഷത വഹിക്കും. റിസർവ് ബാങ്കിൽനിന്ന് െഎ.എഫ്.എസ് കോഡ് ലഭിച്ചതിെൻറ പ്രഖ്യാപനം സഹകരണ വകുപ്പ് സ്െപഷൽ സെക്രട്ടറി പി. വേണുഗോപാൽ നിർവഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story