Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 May 2018 10:59 AM IST Updated On
date_range 25 May 2018 10:59 AM ISTപുതുതലമുറക്ക് യക്ഷഗാന ശൈലി പരിചയപ്പെടുത്തി രത്തയ ശർമ
text_fieldsbookmark_border
ഇരിങ്ങാലക്കുട: ഭാരതത്തിൽ കുച്ചിപ്പുടി യക്ഷഗാന ശൈലിയിൽ പാരമ്പര്യമായി പരിശീലിപ്പിക്കുന്ന 18 കുടുംബങ്ങളിൽ ഏറ്റവും മുതിർന്ന ആചാര്യനായ കുച്ചിപ്പുടി യക്ഷഗാന കുലപതി പശുമാർത്തി രത്തയ ശർമയുടെ നേതൃത്വത്തിൽ കേരളത്തിൽ ആദ്യമായി നടന്ന ശിൽപശാല ഇരിങ്ങാലക്കുടയിൽ സമാപിച്ചു. അദ്ദേഹത്തിെൻറ പ്രധാന ശിഷ്യയായ ശ്രീലക്ഷ്മി ഗോവർദ്ധനെൻറ മേൽനോട്ടത്തിലാണ് ഏഴ് ദിവസമായി 22 കലാകാരികൾ ഇവിടെ പരിശീലനം പൂർത്തിയാക്കിയത്. ആന്ധ്രയിലെ കുച്ചിപ്പുടി ഗ്രാമത്തിൽനിന്നാണ് രത്തയ ശർമ ഇരിങ്ങാലക്കുടയിൽ എത്തിയത്. കുച്ചിപ്പുടി യക്ഷഗാനമെന്ന കലാരൂപത്തിെൻറ അടിസ്ഥാനവും സത്തയുമാണ് ഈ ക്യാമ്പിൽ പരിശീലിപ്പിക്കുന്നത്. കുച്ചിപ്പുടി ഗ്രാമത്തിലുള്ള പരമ്പരാഗത ബ്രാഹ്മണ കുടുംബങ്ങൾ മാത്രം കുലത്തൊഴിലായി ചെയ്ത കുച്ചിപ്പുടി യക്ഷഗാനമായിരുന്ന ഉഷാപരിണയം, എന്ന നാടകം പുനരാവിഷ്‌ക്കരിക്കാനും ഇവിടെ ശ്രമിച്ചിട്ടുണ്ട്. ജാതി-മത- ഭാഷയുടെയും അതിരില്ലാതെ പരിശീലിപ്പിക്കുന്ന ആദ്യത്തെ ശ്രമം കൂടിയാണിതെന്ന് ശ്രീലക്ഷ്മി ഗോവർധൻ പറഞ്ഞു. കേരളത്തിെൻറ പല ജില്ലകളിൽ നിന്നും ഹൈദരാബാദിൽ നിന്നും ക്യാമ്പൽ പങ്കെടുക്കുവാൻ കലാകാരികൾ എത്തിച്ചേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story