Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 May 2018 11:08 AM IST Updated On
date_range 11 May 2018 11:08 AM ISTജില്ലയിൽ എട്ടിടത്ത് മലമ്പനി സാധ്യത
text_fieldsbookmark_border
തൃശൂർ: ജില്ലയിൽ മലമ്പനി സാധ്യത പട്ടികയിൽ എട്ട് സ്ഥലങ്ങൾ. തൃശൂർ കോർപറേഷൻ, ഗുരുവായൂർ നഗരസഭ, കുന്നംകുളം നഗരസഭ, മാള, കടപ്പുറം, തിരുവില്വാമല, എരുമപ്പെട്ടി, മറ്റത്തൂർ എന്നീ സ്ഥലങ്ങളാണ് പട്ടികയിലുള്ളത്. ജില്ലയിൽ ഭൂരിഭാഗം കേസുകളും ഇതര സംസ്ഥാന തൊഴിലാളികളിൽനിന്നാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളതെങ്കിലും കഴിഞ്ഞ വർഷം തൃശൂർ കോർപറേഷൻ, തെക്കുംകര, പഴയന്നൂർ, പാണഞ്ചേരി പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ ഒാരോരുത്തർക്ക് മലമ്പനി സ്ഥിരീകരിച്ചിരുന്നു. ജില്ലയിൽ മലമ്പനി നിവാരണ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമായി ആരംഭിച്ച യജ്ഞം തൃശൂർ ടൗൺഹാളിൽ കെ.വി. അബ്ദുൽഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആരോഗ്യ പ്രവർത്തകർ, ജനപ്രതിനിധികൾ, അനുബന്ധ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ, മെഡിക്കൽ ഓഫിസർമാർ എന്നിവർ പങ്കെടുത്തു. ബോധവത്കരണ ശിൽപശാലയും പ്രദർശനവും സംഘടിപ്പിച്ചു. മേയർ അജിത ജയരാജൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ് മുഖ്യാതിഥിയായി. കലക്ടർ ഡോ. എ. കൗശിഗൻ മലമ്പനി നിവാരണ പ്രഖ്യാപനം നടത്തി. ജില്ല മെഡിക്കൽ ഓഫിസർ (ആരോഗ്യം) ഡോ. ബേബി ലക്ഷ്മി, ജില്ല മലേറിയ ഓഫിസർ എം.എസ്. ശശി, ജില്ല ആയുർേവദ മെഡിക്കൽ ഓഫിസർ ഡോ. ഷീല കാറളം, ജില്ല ടി.ബി ഓഫിസർ ഡോ. പി.കെ. ശ്രീജ, ഗവ. മെഡിക്കൽ കോളജ് കമ്യൂണിറ്റി വിഭാഗം മേധാവി ഡോ. നിലീന കോശി, ഡോ. എം.വി. സജന, ബയോളജിസ്റ്റ്, അബ്ദുൽ ജബ്ബാർ, ടെക്നിക്കൽ അസിസ്റ്റൻറ് പി.കെ. രാജു, ജില്ല മാസ് മീഡിയ ഓഫിസർ ഹരിതാദേവി, അസി. ലെപ്രസി ഓഫിസർ സോമസുന്ദരൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story