Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപുതിയ ഉത്സവങ്ങളും...

പുതിയ ഉത്സവങ്ങളും ആനയെഴ​ുന്നള്ളിപ്പും വേണ്ടെന്ന്​ വനംവകുപ്പിെൻറ ഉത്തരവ്

text_fields
bookmark_border
തൃശൂർ: ഉത്സവങ്ങളിലെ ആനയെഴുന്നള്ളിപ്പുകൾ വർധിപ്പിക്കരുതെന്നും നിലവിൽ എഴുന്നള്ളിക്കുന്ന ആനകളുടെ എണ്ണം സ്ഥലപരിമിതിയനുസരിച്ച് കുറക്കണമെന്നുമടക്കമുള്ള നിർദേശങ്ങളോടെ ആനയെഴുന്നള്ളിപ്പിനുള്ള വ്യവസ്ഥകൾ കർശനമാക്കി വനംവകുപ്പി​െൻറ പുതിയ ഉത്തരവ്. ഇതനുസരിച്ച് മൂന്നുമാസം കൂടുമ്പോൾ വനംവകുപ്പ് മേധാവിയുടെ തിരുവനന്തപുരെത്ത ഓഫിസിൽ ആനകളുടെ മദപ്പാട്, മൂവ്മ​െൻറ് രജിസ്റ്റർ, ഭക്ഷണ രജിസ്റ്റർ, ഡാറ്റ ബുക്ക്, ശരീര പരിശോധന എന്നിങ്ങനെ വിവിധ തരത്തിലുള്ള വിവരങ്ങളുടെ പൂർണ പരിശോധന നടത്തണം. മദപ്പാടിലോ, പരിക്കുകളോടെയോ എഴുന്നള്ളിക്കുന്നതോ തൊഴിലെടുപ്പിക്കുന്നതോ കണ്ടെത്തിയാൽ ആനയെ പിടിച്ചെടുത്ത് കുറ്റക്കാർക്കെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി കേസെടുക്കും. രജിസ്റ്റർ ചെയ്ത് 45 ദിവസത്തിനകം കേസ് കോടതിയിലെത്തിക്കണം. 2015ൽ ജില്ല തലത്തിൽ രജിസ്റ്റർ ചെയ്ത ഉത്സവങ്ങളിൽ ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ ആനകളെ പങ്കെടുപ്പിക്കരുതെന്നാണ് മറ്റൊരു നിർദേശം. തൃശൂർ പൂരത്തിനുൾപ്പെടെ മദപ്പാടും പരിക്കുമുള്ള ആനകളെ എഴുന്നള്ളിച്ചുവെന്ന് ദൃശ്യസഹിതമുള്ള പരാതികളിൽ വിദഗ്ധ സമിതി നടത്തിയ അന്വേഷണങ്ങളുടെ റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിലാണ് ആനയെഴുന്നളിപ്പ് ചട്ടങ്ങൾ കർശനമാക്കി ഉത്തരവിറക്കിയത്. ആനയെഴുന്നള്ളിപ്പുകൾ സംബന്ധിച്ച് 2015െല സുപ്രീംകോടതി നിർദേശം നടപ്പാക്കാനുള്ള ഉത്തരവാദിത്തം ചീഫ് വൈൽഡ് ലൈഫ് വാർഡൻ സോഷ്യൽ ഫോറസ്ട്രി വകുപ്പിന് കൈമാറിയത് വഴി അട്ടിമറിക്കപ്പെട്ടുവെന്നാണ് ആനപ്രേമികളുടെ ആരോപണം. പുതുക്കിയ ഉത്തരവനുസരിച്ച് വന്യജീവി അസി. കൺസർവേറ്റർക്കും ഡി.എഫ്.ഒക്കും മുഖ്യചുമതലകളാണ് നൽകിയിരിക്കുന്നത്. വ്യവസ്ഥകൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നുവെങ്കിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. വർഷത്തിൽ കുറഞ്ഞത് രണ്ട് തവണയെങ്കിലുമോ, ഉത്സവ സീസണ് മുമ്പും കലക്ടർ ചെയർമാനായ ജില്ലാതല സമിതി യോഗം ചേരുകയും സ്ഥിതി വിവരം വിശദീകരിക്കുകയും പരിശോധിക്കുകയും വേണം. വനംവകുപ്പ് ഉദ്യോഗസ്ഥരും മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടർമാരും ആന ഉടമകളും ഉത്സവ സംഘാടകരുമായുള്ള സ്വാധീനത്തിൽ പരിക്കും അസുഖങ്ങളും ഉള്ള ആനകളെ എഴുന്നള്ളിപ്പിക്കുന്നത് ഏറെ ചർച്ചയായിരുന്നു. 2015 മുതൽ ഇതുവരെ നൂറോളം ആനകളാണ് െചരിഞ്ഞത്. ഒരു വർഷത്തിനിടെ 17 പാപ്പാൻമാർ അടക്കം 21 പേർ ആനക്കലിയിൽ മരിച്ചു. പ്രിൻസിപ്പൽ ചീഫ് കൺസർവേറ്ററാണ് ഉത്തരവിറക്കിയത്. നാട്ടാന പരിപാലനത്തിന് 2015ൽ സുപ്രീംകോടതി പുറപ്പെടുവിച്ച നിർദേശങ്ങൾ വ്യവസ്ഥകളാക്കി ഉത്തരവാക്കുക മാത്രമാണ് ചെയ്തതെന്നാണ് വനംവകുപ്പ് വിശദീകരണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story