Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 May 2018 11:02 AM IST Updated On
date_range 4 May 2018 11:02 AM ISTചുറ്റും ഉപ്പുവെള്ളം; തീയണക്കാൻ വെള്ളമില്ലാതെ മാള ഫയർ ഫോഴ്സ്
text_fieldsbookmark_border
മാള: ചുറ്റും കിട്ടുന്നത് ഉപ്പുവെള്ളം, തീയണക്കാൻ വാട്ടർ അതോറിറ്റിയുടെ വെള്ളത്തിന് കാത്തുനിൽക്കേണ്ട ഗതികേടിലാണ് മാള ഫയർഫോഴ്സ്. ഉപ്പുവെള്ളത്താൽ ചുറ്റപ്പെട്ട വിജനമായ പ്രദേശത്താണ് ഫയർസ്റ്റേഷൻ. വ്യക്തി സൗജന്യമായി നൽകിയ സ്ഥലത്താണ് സ്്റ്റേഷൻ പണിതത്. വൈന്തല പമ്പിങ് സ്റ്റേഷനിൽനിന്ന് വാട്ടർ അതോറിറ്റിയുടെ ശുദ്ധജലം സംഭരിച്ചാണ് ഫയർഫോഴ്സ് ദുരന്തസ്ഥലങ്ങളിൽ പാഞ്ഞെത്തുന്നത്. കിണറുണ്ടെങ്കിലും ഇതിൽ ഉപ്പുവെള്ളമാണ്. ടാങ്കുകൾ ഉള്ള മൂന്ന് വാഹനങ്ങളുണ്ടെങ്കിലും ഉപ്പുവെള്ളമായതിനാൽ സംഭരിക്കാനാവില്ല. വാട്ടർ അതോറിറ്റിയുടെ വെള്ളം ജലസംഭരണിയിൽ സംഭരിച്ചാണ് ഫയർഫോഴ്സ് ഉപയോഗിക്കുന്നത്. ജീവനക്കാരുടെ ആവശ്യത്തിനും ഈ വെള്ളമാണ് ഉപയോഗിക്കുന്നത്. രണ്ടാഴ്ചയിൽ ഒരിക്കലാണ് പലപ്പോഴും പൈപ്പുവഴി ജലവിതരണം നടക്കുന്നത്. ജലനിധി ഏറ്റെടുത്ത ശേഷം വലിയ വ്യത്യാസം ഇെല്ലന്ന് ജീവനക്കാർ പറയുന്നു. പലപ്പോഴും വിവിധ പ്രദേശങ്ങളിലെ ജലാശയങ്ങളിൽ നിന്നുമാണ് വെള്ളം ലോറികളിൽ സംഭരിക്കുന്നത്. ജലസമൃധിയുള്ള പ്രദേശത്തേക്ക് സ്റ്റേഷൻ മാറ്റി സ്ഥാപിക്കണമെന്ന ആവശ്യമുയരുന്നുണ്ട്. പൊയ്യ പഞ്ചായത്ത് ഒന്നാം വാർഡാണ് ചെന്തുരുത്തി. ഇവിടെനിന്നും കൃഷ്ണൻ കോട്ട വരെ നീളുന്ന ആറ് കി.മീ ഉപ്പുകലർന്ന വെള്ളമാണ് ലഭിക്കുക. മാള ബ്ലോക്കിന് കീഴിലെ അഞ്ച് പഞ്ചായത്തുകൾ കൂടാതെ പുത്തൻവേലിക്കര പുത്തൻചിറ പഞ്ചായത്തുകൾകൂടി ഉൾപ്പെടുന്നതാണ് സ്്റ്റേഷൻ പരിധി. കൊടുങ്ങല്ലൂർ, ചാലക്കുടി മുനിസിപ്പാലിറ്റികളിലും രക്ഷാപ്രവർത്തനത്തിന് എത്താറുണ്ട്. അഭിരുചി നിർണയ പരീക്ഷ മാള: സെൻറർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) ചാലക്കുടി മുകുന്ദപുരം താലൂക്ക് ചാപ്റ്ററിെൻറ ആഭിമുഖ്യത്തിൽ അഭിരുചി നിർണയ പരീക്ഷ നടത്തുന്നു. ഞായറാഴ്ച ചാലക്കുടി കോൺഫിഡൻറ് അക്കാദമിയിൽ രാവിലെ 9.30ന് ഒമ്പത് മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർഥികൾക്കാണ് പ്രവേശനം. ഫോൺ: 97446 98529. 94475 29809.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story