Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 May 2018 10:48 AM IST Updated On
date_range 4 May 2018 10:48 AM ISTജയലക്ഷ്മിക്ക് എൻജിനീയറാവാം; നാട് ഒപ്പമുണ്ട്
text_fieldsbookmark_border
കുന്നംകുളം: സർക്കാർ സ്കൂളിൽ പഠിച്ച് എസ്.എസ്.എൽ.സി പരീക്ഷക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ ആർത്താറ്റ് വലിയ വീട്ടിൽ വി.കെ. ജയപ്രകാശിെൻറയും സുമയുടെയും മകൾ വി.ജെ. ജയലക്ഷ്മിയുടെ എൻജിനീയർ ആകാനുള്ള ആഗ്രഹത്തിന് നാടിെൻറ പിന്തുണ. ജയലക്ഷ്മിയുടെ ഉപരിപഠനത്തിന് എല്ലാ സഹായങ്ങളും ചെയ്യുമെന്ന് ഷെയർ ആൻഡ് കെയർ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻറ് ലെബീബ് ഹസൻ പറഞ്ഞു. എൻട്രൻസ് പരിശീലന വിദഗ്ധൻ പ്രഫ. പി.സി. തോമസുമായി സഹകരിച്ച് ജയലക്ഷ്മിയുടെ പഠനത്തിന് സൗകര്യം ഒരുക്കും. കൂലിപ്പണിക്കു പോകുന്ന ജയപ്രകാശിെൻറ മൂന്നു മക്കളിൽ രണ്ടാമത്തെ കുട്ടിയാണ് ജയലക്ഷ്മി. എല്ലാവരും പഠിക്കാൻ മിടുക്കികൾ. ജയലക്ഷ്മിയുടെ മൂത്ത സഹോദരി ജയശ്രീക്ക് കഴിഞ്ഞതവണ എസ്.എസ്.എൽ.സി പരീക്ഷക്ക് ഒമ്പത് വിഷയങ്ങളിൽ എ പ്ലസ് ലഭിച്ചിരുന്നു. അനുജത്തി ഇതേ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയായ ജയകൃഷ്ണയാണ്. ഗവ. ഗേൾസ് ഹൈസ്കൂൾ പ്രിൻസിപ്പൽ പി. മണികണ്ഠലാൽ, ഷെയർ ആൻഡ് കെയർ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻറ് ലെബീബ് ഹസൻ, സെക്രട്ടറി എം. ബിജുബാൽ, ലയൺസ് ക്ലബ് പ്രസിഡൻറ് അജിത്ത് എം. ചീരൻ, എസ്.എം.സി പ്രസിഡൻറ് സി.ജി. ജോബ് രാജ്, കെ.വി. ഫാത്തിമ എന്നിവർ ജയലക്ഷ്മിയുടെ വീട്ടിലെത്തി അഭിനന്ദനങ്ങൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story