Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകൊടുങ്ങല്ലുർ നഗരസഭ...

കൊടുങ്ങല്ലുർ നഗരസഭ ബജറ്റ്: ജലാശയങ്ങളുടെ സംരക്ഷണത്തിന് വിപുല പദ്ധതി; കാവിൽ കടവ് തോടിന് 55 ലക്ഷവും ശൃംഗപുരം തോടിന് 36 ലക്ഷവും

text_fields
bookmark_border
കൊടുങ്ങല്ലൂർ: ജലാശയങ്ങളുടെ സംരക്ഷണത്തിന് വിപുല പദ്ധതികളുമായി കൊടുങ്ങല്ലൂർ നഗരസഭ ബജറ്റ്. മാലിന്യം പേറി ദുർഗന്ധപൂരിതമായ കവിൽ കടവ് തോടും, ശൃംഗപുരം തോടും സംരക്ഷിക്കും. കാവിൽ കടവ് തോടിന് 55 ലക്ഷവും ശൃംഗപുരം തോടിന് 36 ലക്ഷവുമാണ് വകയിരുത്തിയത്. നഗരസഭയുടെ അധീനതയിലുള്ള ദളവാകുളം, കരിച്ചാംകുളം, മാടംകുളം, പടാകുളം, അരാകുളം എന്നിവയും സംരക്ഷിക്കും. മാടംകുളം നവീകരിച്ച് നീന്തൽ കുളമാക്കി മാറ്റും. അരാകുളത്തിൽ കയാക്കിങ് പരിശീലനവും ലക്ഷ്യമിടുന്നു. എറിയാട് പ്രദേശത്തെ പെരുംതോടിൽ നിന്ന് കോട്ടപ്പുറത്തേക്ക് എത്തുന്ന കാത്തോളി തോടിെൻറ സംരക്ഷണത്തിന് 15 ലക്ഷവും വകയിരുത്തി. മൂന്നു വർഷത്തിനകം എല്ലാവർക്കും വീട് നൽകി ഭവനപദ്ധതി സമ്പൂർണമാക്കുന്നതിെൻറ ഭാഗമായി ഭവന നിർമാണത്തിന് മുന്തിയ പരിഗണന നൽകും. കാർഷിക മേഖലയിൽ നാളികേര കൃഷിക്കും നെൽകൃഷിക്കും മറ്റു കൃഷിയിനങ്ങൾക്കും മുൻതൂക്കം നൽകും. ക്ലീൻ കൊടുങ്ങല്ലൂരിെൻറ ഭാഗമായി വിപുലമായ മാലിന്യ നിർമാർജന പദ്ധതികൾ ആവിഷ്കരിക്കുമെന്നും ബജറ്റ് പറയുന്നു. പഴയ നഗരസഭ കെട്ടിടം പൊളിച്ച് വിപുലമായ സൗകര്യങ്ങളോടെ പുതിയ കെട്ടിടം പണിയും. വൈസ് ചെയർപേഴ്സൻ ഹണി പീതാംബരൻ ബജറ്റ് അവതരിപ്പിച്ചു. ചെയർമാൻ കെ.ആർ. ജൈത്രൻ അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story