Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2018 11:08 AM IST Updated On
date_range 15 March 2018 11:08 AM ISTആയുർവേദവിരുദ്ധ പ്രചാരണം: നടപടി വേണമെന്ന്
text_fieldsbookmark_border
തൃശൂർ: ആയുർവേദ ഒൗഷധങ്ങൾക്കും ചികിത്സ രീതിക്കുമെതിരെ ഏതാനും ദിവസങ്ങളായി സാമൂഹിക മാധ്യമങ്ങളിലൂടെ തൽപര കക്ഷികൾ നടത്തുന്ന കുപ്രചാരണത്തിനെതിരെ സർക്കാർ നടപടിയെടുക്കണമെന്ന് ആയുർവേദ ഫാർമസ്യൂട്ടിക്കൽ ഡിസ്ട്രിബ്യൂേട്ടഴ്സ് അസോസിയേഷൻ ജനറൽ കൗൺസിൽ സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ആയുർവേദത്തിന് േലാകമാകെ ലഭിക്കുന്ന സ്വീകാര്യതയിൽ വിറളി പൂണ്ട് മറ്റ് ചികിത്സ വിഭാഗങ്ങൾ അന്താരാഷ്ട്ര തലത്തിൽ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണ് ഇതെന്ന് യോഗം വിലയിരുത്തി. ഇത്തരം നീക്കങ്ങൾ ചെറുക്കാൻ ആയുർവേദ ഒൗഷധ നിർമാതാക്കൾ, ഡോക്ടർമാർ, ഗവേഷകർ, വിതരണക്കാർ, ചില്ലറ വിൽപനശാല നടത്തിപ്പുകാർ എന്നിവരുടെ വിശാല കൂട്ടായ്മ രൂപവത്കരിക്കാൻ യോഗം തീരുമാനിച്ചു. പ്രസിഡൻറ് പി.യു. രാജു അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജി.എസ്. രഞ്ജിത്ത് കുമാർ, കൺവീനർ എസ്. സുനിൽ, എം.കെ. സഹൽ, എം.എസ്. സജീവ്, പി.എൻ. സേതു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story