Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആഭരണ വ്യാപാരികൾക്ക്​...

ആഭരണ വ്യാപാരികൾക്ക്​ ബാങ്കുകൾ വായ്​പ നിബന്ധന കർശനമാക്കുന്നു

text_fields
bookmark_border
എസ്.ബി.െഎ നടപടി തുടങ്ങി തൃശൂർ: പഞ്ചാബ് നാഷനൽ ബാങ്കി​െൻറ അടിവേരിളക്കിയ നീരവ് മോദി-മെഹുൽ േചാക്സി തട്ടിപ്പി​െൻറ പശ്ചാത്തലത്തിൽ ആഭരണ വ്യാപാരികൾക്ക് വായ്പ നൽകുന്നതിലെ വ്യവസ്ഥ ബാങ്കുകൾ കർക്കശമാക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ ഇത്തരം നടപടിക്ക് തുടക്കം കുറിച്ചു. വൈകാതെ മറ്റു ബാങ്കുകളും എസ്.ബി.െഎയുടെ പാത പിന്തുടരുമെന്നാണ് ബാങ്കിങ് വൃത്തങ്ങൾ നൽകുന്ന സൂചന. നിലവിൽ 10-20 ശതമാനം ജാമ്യ ഇൗടിന്മേൽ വായ്പ നൽകുന്ന നടപടി എസ്.ബി.െഎ അവസാനിപ്പിച്ചു. ജാമ്യവസ്തുവി​െൻറ മൂല്യം വായ്പ തുകയുടെ 40-50 ശതമാനമായി വർധിപ്പിക്കാൻ വായ്പയെടുത്തവരോട് ബാങ്ക് നിർദേശം നൽകിത്തുടങ്ങി. അതല്ലെങ്കിൽ വായ്പ തുകയിൽ പകുതി നിശ്ചിത സമയപരിധിക്കകം തിരിച്ചടക്കണം. ബാങ്കുകളുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഇൗ കരുതൽ നടപടി ജ്വല്ലറി മേഖലക്ക് കനത്ത ആഘാതമാകുമെന്ന വ്യാഖ്യാനവുമുണ്ട്. രാജ്യത്തിനകത്ത് നൽകിയ വായ്പയുടെ ചെറിയൊരു ശതമാനം മാത്രമാണ് രത്ന, ആഭരണ വ്യാപാരികൾക്ക് നൽകിയിരിക്കുന്നതെന്നാണ് എസ്.ബി.െഎയുടെ അവകാശവാദം. എന്നാൽ, ഇത്തരം വായ്പകൾ സൃഷ്ടിക്കുന്ന അപകട സാധ്യത തീർത്തും ഒഴിവാക്കണമെന്ന് കഴിഞ്ഞ ദിവസം ചേർന്ന ഡയറക്ടർ ബോർഡ് യോഗം മാനേജ്മ​െൻറിനോട് ആവശ്യപ്പെട്ടതായാണ് വിവരം. കേരളത്തിലടക്കം ആഭരണ വ്യാപാരികൾക്കും വൻകിട നിർമാതാക്കൾക്കും നൽകിയ വായ്പയുടെ സമ്പൂർണ വിവരം എസ്.ബി.െഎ ശേഖരിച്ചു കഴിഞ്ഞു. ഇതിൽ കൃത്യമായി തിരിച്ചടവുള്ളതും വീഴ്ച വരുത്തുന്നതും പ്രത്യേകം അവേലാകനം ചെയ്തു. വീഴ്ച വരുത്തിയവർക്ക് കത്തെഴുതും. ജാമ്യവസ്തുവി​െൻറ മൂല്യം ഉയർത്തലും വായ്പ തുക പകുതി തിരിച്ചടക്കലും ഇത്തരക്കാരുടെ കാര്യത്തിൽ കർശനമാക്കുമെന്ന് ബാങ്കുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിച്ചു. ഇതു സംബന്ധിച്ച് വ്യക്തമായ മറുപടിയും ആവശ്യപ്പെടും. ആഭരണ മേഖലയിൽനിന്നുള്ള വരുമാനം രാജ്യത്തി​െൻറ മൊത്തം ആഭ്യന്തര ഉൽപാദനത്തി​െൻറ ഏഴ് ശതമാനം വരെ വരുമെന്നാണ് കണക്ക്. 25 ലക്ഷത്തോളം പേർ ഇൗ മേഖലയിൽ േജാലി ചെയ്യുന്നുണ്ട്. വിദേശ മൂലധനം നേടിത്തരുന്നതിലും ഇൗ മേഖലക്ക് മേൽക്കൈയുണ്ട്. ഇൗ പശ്ചാത്തലത്തിൽ നോക്കിയാൽ ബാങ്കുകളുടെ നടപടി വരുമാനത്തെയും തൊഴിലിനെയും ബാധിക്കുമെന്ന മറുവശമുണ്ടെങ്കിലും പൊതുപണം സംരക്ഷിക്കേണ്ട ബാധ്യതക്ക് പ്രാധാന്യം നൽകുകയാണെന്നാണ് എസ്.ബി.െഎ വൃത്തങ്ങൾ അവകാശപ്പെടുന്നത്. രാജ്യത്തിനകത്തും വിദേശത്തും 'ലെറ്റർ ഒാഫ് അണ്ടർസ്റ്റാൻഡിങ്' മുഖേന നടക്കുന്ന ധന വിനിമയം കർശനമായി നിരീക്ഷിക്കാനും എസ്.ബി.െഎ നിർദേശം നൽകിയിട്ടുണ്ട്. മറ്റു ചില പൊതുമേഖല ബാങ്കുകളും ഇത്തരം നടപടികൾക്ക് രൂപരേഖ തയാറാക്കുന്നതായി ബാങ്കിങ് വൃത്തങ്ങൾ സൂചിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story