Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2018 11:15 AM IST Updated On
date_range 23 Jun 2018 11:15 AM ISTസി.പി. ആൻഡ്രൂസ്: ആക്രമണ ഫുട്ബാളിെൻറ വക്താവ്
text_fieldsbookmark_border
തൃശൂർ: ആക്രമണ ഫുട്ബാളിെൻറ വക്താവായി ഇന്ത്യൻ ഫുട്ബാൾ ചരിത്രത്തിൽ രേഖപ്പെടുത്തിയ പേരാണ് സി.പി. ആൻഡ്രൂസ്. കാൽപന്തുകളിയുടെ ആദ്യകാലത്ത് കളം നിറഞ്ഞാടിയ പ്രതിഭയാണ് വെള്ളിയാഴ്ച വിടപറഞ്ഞത്. കാണികളുടെ ഹൃദയം കീഴടക്കുന്ന പ്രകടനമാണ് ഓരോ മത്സരത്തിലും അദ്ദേഹം നടത്തിയത്. സ്‌കൂള്‍ പഠനത്തിനുശേഷം രാജസ്ഥാനിലെത്തിയതാണ് ആന്‍ഡ്രൂസിെൻറ കളിജീവിതത്തിൽ വഴിത്തിരിവായത്. ആര്‍.എ.സി ബിക്കാനീറിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ ഫുട്ബാളിെൻറ മുഖ്യധാരയിലെത്തി. ഇന്ത്യന്‍ ഫുട്ബാളിലെ ഇതിഹാസ താര സഹോദരങ്ങങ്ങളായ മഗന്‍ സിങ്, ചെയ്ന്‍ സിങ്, ദേവിസിങ് എന്നിവർക്കൊപ്പം ആര്‍.എ.സി പ്രതിരോധത്തിെൻറ നെടുന്തൂണായി ആൻഡ്രൂസ് തിളങ്ങി. കോഴിക്കോട്ട് സേട്ട് നാഗ്ജി ട്രോഫി അടക്കം രാജ്യത്തെ മിക്ക ടൂര്‍ണമെൻറുകളിലും കളിച്ചു. മൂന്നു തവണ രാജസ്ഥാനു വേണ്ടിയും നാലു തവണ മഹാരാഷ്ട്രക്കായും സന്തോഷ് ട്രോഫി കളിച്ചു. 1971-ല്‍ ടോക്കിയോയില്‍ ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തു. കളിയിലെ മികവ് ആൻഡ്രൂസിനെ ബോംബെ ഓര്‍ക്കെ മില്‍സിലെത്തിച്ചു. 1981 ൽ തൃശൂരിൽ സന്തോഷ് ട്രോഫി ഫുട്ബാൾ മത്സരമെത്തിയപ്പോൾ കേരളത്തിനെതിരെ മഹാരാഷ്ട്ര ടീമിെൻറ നായകനായിരുന്നു ആൻഡ്രൂസ്. കളിച്ചു വളർന്ന കോർപറേഷൻ സ്റ്റേഡിയത്തിൽ നിറഞ്ഞു കളിച്ചെങ്കിലും വിജയം നേടനായില്ല. ഫുട്ബാളിനെ ഹൃദയത്തിലേറ്റിയ അദ്ദേഹത്തിെൻറ ശരീരം തളർത്തിയത് നട്ടെല്ലിനെ ബാധിക്കുന്ന ന്യൂറോമയെലിറ്റിസ് ഒപ്റ്റിക ( എന്‍.എം.ഒ.) എന്ന ഗുരുതരരോഗമാണ്. 2017 മേയിലാണ് രോഗം ബാധിച്ച് തളര്‍ന്നുവീണത്. ആദ്യം മുംബൈയിലായിരുന്നു ചികിത്സ. സുഹൃത്തുക്കളായ വിക്ടർ മഞ്ഞില, സി.ഡി.ഫ്രാൻസിസ്, കോച്ച് ടി.കെ.ചാത്തുണ്ണി തുടങ്ങിയവർ ചേർന്നാണ് വിദഗ്ധ ചികിത്സക്കായി തൃശൂരിലെത്തിച്ചത്. കിടക്കയിൽ കിടക്കുമ്പോൾ ഒപ്പം കളിച്ചവരേയും കൂട്ടുകാരേയും ഒരിക്കല്‍ക്കൂടി കാണണമെന്നായിരുന്നു ആഗ്രഹം. ഇടക്കു പഴയ കൂട്ടുകാരും ശിഷ്യരും വീട്ടിലേക്കെത്തുമ്പോൾ കാൽപന്തുകളിയെ കുറിച്ചു മാത്രമായിരുന്നു സംസാരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story