Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2018 11:23 AM IST Updated On
date_range 21 Jun 2018 11:23 AM ISTലോകകപ്പ് ലഹരിയായി പന്തുതട്ടുന്ന റോബോട്ട്
text_fieldsbookmark_border
എടവിലങ്ങ്: ഫുട്ബാൾ ഭ്രാന്തിന് രൂപങ്ങൾ പലതാണ്. സൈക്കിൾ മെക്കാനിക് മാനേങ്കരി നിസാറിെൻറ ഫുട്ബാൾ ഭ്രാന്ത് അവതരിച്ചത് യന്ത്രമനുഷ്യനായിട്ടാണ്. ഇൗ തീരദേശഗ്രാമത്തിെൻറ ഇപ്പോഴത്തെ ചർച്ചയും ആവേശവും കൗതുകവുമെല്ലാം എടവിലങ്ങ് ചന്തയിൽ ബ്രസീലിെൻറ ജഴ്സിയണിഞ്ഞ് ബൂട്ട് ഉപയോഗിച്ച് പന്ത് തട്ടുന്ന കളിക്കാരൻ റോബോട്ട് ആണ്. തിരക്കൊഴിഞ്ഞ നേരമില്ലാത്ത തെൻറ സൈക്കിൾ വർക്ക് ഷോപ്പിലെ പണിക്കിടയിൽനിന്ന് സമയം ഉൗരിയെടുത്ത് നിസാർ ലോക കാൽപന്ത് മേളയിലെ തെൻറ കൈയൊപ്പ് ചാർത്തിയത് ഇൗ യന്ത്രമനുഷ്യനെ നിർമിച്ചുകൊണ്ടാണ്. മൈതാനത്തിെൻറ പശ്ചാത്തലത്തിൽ ഒരുക്കിയ പ്രതലത്തിൽ കമ്പിയിൽ കോർത്തുനിൽക്കുന്ന പന്ത് റോബോർട്ട് വലതുകാൽ ഉപയോഗിച്ച് വൈദ്യുതിയുടെ സഹായത്തോടെ തട്ടിയകറ്റും. ഇടതുകാലിൽ നിലയുറപ്പിച്ച റോബോർട്ടിെൻറ വലതുകാൽ പന്തുതട്ടുന്നതിനായി ഉയരത്തിലാണ് സ്ഥാപിച്ചിട്ടുള്ളത്. 'മാസ് മാജിക്'എന്നാണ് നിസാർ ഇതിനിട്ട പേര്. 350 വാട്സുള്ള ഹെവിമോട്ടറാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. സംഭവം വേറിട്ടു നിൽക്കുന്നുണ്ടെങ്കിലും ചെലവ് അൽപം കൂടുതലാണ്- 5,500. എന്നാലെന്താ? എടവിലങ്ങ് ചന്തയിലെ മാസ് സൈക്കിൾ വർക്ക്സ് സ്ഥാപത്തിൽ പന്തു തട്ടുന്ന താരം തല ഉയർത്തി തന്നെ നിലകൊള്ളുന്നത് അയാളുടെ മാത്രമല്ല, നാടിെൻറതന്നെ അഭിമാനമായിരിക്കുകയാണ്. ജോലിത്തിരക്കിനിടെ കഴിഞ്ഞ പത്തിന് തുടങ്ങി 18നാണ് നിസാറിെൻറ റോബേർട്ട് ഗോളടി തുടങ്ങിയത്. ഏതാനും മാസം മുമ്പ് ചന്തയിലെ പച്ചക്കറി വ്യാപാരി വേണുവിെൻറ പുതിയ കട ഉദ്ഘാടനത്തിന് ചെണ്ട കൊട്ടുന്ന യന്തിരനെയും നിർമിച്ച് നാട്ടുകാരെ നിസാർ വിസ്മയിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story