Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2018 10:44 AM IST Updated On
date_range 9 Jun 2018 10:44 AM ISTനഗരമാലിന്യം: കോർപറേഷന് ആരോഗ്യവകുപ്പിെൻറ കത്ത്
text_fieldsbookmark_border
തൃശൂർ: നഗരത്തിൽ കുമിഞ്ഞുകൂടിയ മാലിന്യം കാരണം പകർച്ചവ്യാധി ആശങ്ക പങ്കുവെച്ച് ആരോഗ്യവകുപ്പ് കോർപറേഷന് കത്ത് നൽകി. അടിയന്തരമായി മാലിന്യം നീക്കാനും ശുചീകരണ പ്രവർത്തനം നടത്താനും ആവശ്യപ്പെട്ടു. മഴ കനത്ത സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ഇതിനിടെ, വ്യാഴാഴ്ച അടിയന്തര കൗൺസിൽ ചേർന്ന് കരാറുകാരന് നിരക്ക് ഉയർത്തിനൽകാൻ തീരുമാനിച്ചെങ്കിലും മാലിന്യം നീക്കം വൈകിയേക്കുമെന്നാണ് സൂചന. നടപടിക്രമങ്ങൾ പൂർത്തിയാവാത്തതാണ് കാരണം. നഗരത്തിൽ ഇപ്പോൾതന്നെ വിവിധയിടങ്ങളിലായി കെട്ടിക്കിടക്കുന്ന മാലിന്യം 300 ടണ്ണോളം വരുമെന്നാണ് കരുതുന്നത്. ജൈവ-അജൈവ മാലിന്യവും പ്ലാസ്റ്റിക് അടക്കമുള്ള ഖരമാലിന്യവും വേർതിരിച്ച് മാറ്റണമെന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. കെട്ടിക്കിടക്കുന്ന മാലിന്യം കൊണ്ടുപോകുന്നതിനൊപ്പം നഗരത്തിൽ കൂടുതൽ പ്ലാൻറുകൾ സ്ഥാപിച്ചും പ്ലാസ്റ്റിക് പൊടിക്കുന്ന യന്ത്രങ്ങളുടെ തകരാർ പരിഹരിച്ചും ഉടൻ മാലിന്യപ്രശ്നത്തിന് പരിഹാരമുണ്ടാക്കാനാണ് യോഗത്തിൽ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story