Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2018 10:41 AM IST Updated On
date_range 9 Jun 2018 10:41 AM ISTനടത്തറ ഫാർമേഴ്സ് ബാങ്ക് അഴിമതി
text_fieldsbookmark_border
തൃശൂർ: നടത്തറ ഫാർമേഴ്സ് ബാങ്കിലെ അഴിമതിയാരോപണത്തിൽ വിജിലൻസ് സി.ഐ. സമർപ്പിച്ച ത്വരിതാന്വേഷണ റിപ്പോർട്ട് തൃശൂർ വിജിലൻസ് കോടതി തള്ളി. പ്രതിപ്പട്ടികയിലുണ്ടായിരുന്ന ഒരാളൊഴികെ എല്ലാവരെയും കുറ്റവിമുക്തരാക്കി സമർപ്പിച്ച റിപ്പോർട്ടിനെതിരെ ലഭിച്ച പരാതി പരിഗണിക്കവേയാണു കോടതി തള്ളിയത്. വിജിലൻസ് ഡിവൈ.എസ്.പിയോട് തുടരന്വേഷണം നടത്തി ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശിച്ചു. ബാങ്ക് പ്രസിഡൻറും മുൻ പ്രസിഡൻറും ഡയറക്ടർമാരുമടക്കം 15പേരെയാണു പ്രതിപ്പട്ടികയിൽ ചേർത്തിരുന്നത്. നാലാംപ്രതിക്കെതിരെ മാത്രമായിരുന്നു അന്വേഷണത്തിന് ത്വരിതാന്വേഷണ റിപ്പോർട്ടിൽ ശിപാർശ ചെയ്തിരുന്നത്. ബാങ്കിെൻറ ചേരുംകുഴി ശാഖ കെട്ടിടം പണിയാൻ സഹകരണ ജോയൻറ് രജിസ്ട്രാറുടെ മുൻകൂർ അനുമതി വാങ്ങാതെ സ്ഥലംവാങ്ങിയതിനാൽ 1,65,000 രൂപ നഷ്ടപ്പെടുത്തി, കൂടുതൽ വില തീറാധാരത്തിൽ കാണിച്ചു, ക്രമവിരുദ്ധമായി താൽക്കാലിക ജീവനക്കാരെ നിയമിച്ചു, ബാങ്കിെൻറ പുനർനിർമാണത്തിന് ഇലക്ട്രിക്കൽ പണികൾക്കു മാത്രം ക്വട്ടേഷൻ വിളിച്ചില്ല, ക്ലാസ് മൂന്നിൽ പെടുന്ന ബാങ്കിൽ ഉയർന്ന ക്ലാസിൽ പെട്ട ശമ്പളവും ആനുകൂല്യങ്ങളും നൽകി, നടത്തറ ഫാർമേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് എന്ന പേരിൽ 100 രൂപ കൂപ്പൺ അടിച്ചിറക്കി ബാങ്കിലെ ഇടപാടുകാരെ നിർബന്ധിച്ച് എടുപ്പിച്ചു തുടങ്ങിയ ഗുരുതര ആരോപണങ്ങളായിരുന്നു ഹരജിയിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story