Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jun 2018 11:15 AM IST Updated On
date_range 7 Jun 2018 11:15 AM ISTഅറുപതിലും അബ്്ദുല്ലക്കയുടെ രുചിക്കൂട്ടിന് പ്രിയമേറെ
text_fieldsbookmark_border
മേത്തല: അബ്്ദുല്ലക്കയുടെ രുചിക്കൂട്ടിന് മൂന്ന് പതിറ്റാണ്ടിെൻറ പാരമ്പര്യമുണ്ട്. 30 വർഷമായി മേത്തല എടമുക്ക് ജുമാമസ്ജിദിൽ റമദാനിൽ സൗജന്യമായി വിതരണം ചെയ്യുന്ന ഔഷധക്കഞ്ഞി ഉണ്ടാക്കുന്നത് കണ്ടംകുളം ചെട്ടിയാട്ട് പറമ്പിൽ അബ്്ദുല്ലക്കയാണ്. പ്രായം അറുപതായെങ്കിലും കഞ്ഞിക്ക് ഇപ്പോഴും രുചിയേറെ. രാവിലെ എത്തി ഇരുനൂറ്റമ്പതോളം പേർക്കുള്ള ജീരക കഞ്ഞി പാചകം ചെയ്യാനുള്ള തയാറെടുപ്പ് ആരംഭിക്കും. മൂന്ന് മണിയോടെ കഞ്ഞി തയാറാകും. അസർ നമസ്കാരത്തിന് ശേഷം മത ഭേദമന്യേ എത്തുന്ന നൂറിൽപ്പരം ആളുകൾക്ക് വിതരണം ചെയ്യും. മഹല്ല് കമ്മിറ്റി ഔഷധക്കഞ്ഞി വിതരണമാരംഭിച്ച കാലത്ത് മാഹിൻ എന്നയാളായിരുന്നു പാചകത്തിന് നേതൃത്വം നൽകിയിരുന്നത്. തുടർന്ന് മൂന്ന് പതിറ്റാണ്ടായി അബ്്ദുല്ലക്കയാണ് നേതൃത്വം കൊടുക്കുന്നത്. ദിനംപ്രതി ഔഷധക്കഞ്ഞിക്കാവശ്യമായിവരുന്ന സംഖ്യ മഹല്ല് കമ്മിറ്റിയാണ് കണ്ടെത്തുന്നത്. അബ്ദുല്ലക്കയുടെ രുചി പെരുമ പഴയ തലമുറക്കും, പുതിയ തലമുറക്കും ഒരുപോലെ സുപരിചിതമാണ്. സഹായികളായി രണ്ട് സ്ത്രീകളും ഇവിടെയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story