Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jun 2018 11:08 AM IST Updated On
date_range 7 Jun 2018 11:08 AM ISTആദിവാസി പെൺകുട്ടികളുടെ പഠനം: മനുഷ്യാവകാശ കമീഷൻ ഇടപെട്ടു
text_fieldsbookmark_border
തൃശൂർ: അതിരപ്പിള്ളി ആദിവാസി ഊരുകളിലെ പെൺകുട്ടികളുടെ പഠനം മുടങ്ങിയ വിഷയത്തിൽ മനുഷ്യാവകാശ കമീഷൻ ഇടപെട്ടു. വിഷയത്തിൽ സാമൂഹികനീതി ജില്ലാ ഒാഫിസറോടും കലക്ടറോടും റിപ്പോർട്ട് തേടി. ഇവരുടെ പുനരധിവാസവും പഠനവും സംബന്ധിച്ച വിഷയത്തിൽ സ്വീകരിച്ച നടപടികൾ അറിയിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ട് ജൂൺ 12നകം നൽകണമെന്നാണ് മനുഷ്യാവകാശ കമീഷൻ അംഗം കെ. മോഹൻകുമാർ നിർദേശിച്ചത്. പെൺകുട്ടികൾ താമസിച്ചിരുന്ന അനാഥാലയങ്ങൾ അടച്ചുപൂട്ടിയതിനെ തുടർന്നാണ് ഇവരുടെ പഠനവും അനിശ്ചിതത്വത്തിലായത്. അനാഥാലയങ്ങളുടെ നടത്തിപ്പിനുള്ള ലൈസൻസ് കേന്ദ്രം കർശനമാക്കിയതാണ് അടച്ചുപൂട്ടലിന് കാരണം. അതിരപ്പിള്ളിയിലെ 13 ആദിവാസി ഊരുകളിലെ ഒമ്പതിലും പത്താം തരത്തിലുമെത്തിയ നൂറോളം പെൺകുട്ടികളുടെ പഠനമാണ് പാതിവഴിയിൽ നിലച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story