Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jun 2018 10:48 AM IST Updated On
date_range 7 Jun 2018 10:48 AM ISTനഗരസഭയും ജീവനക്കാരും കൈകോര്‍ത്തു
text_fieldsbookmark_border
ഇരിങ്ങാലക്കുട: നഗരസഭയും ജീവനക്കാരും കൈകോര്‍ത്തതോടെ ഇരിങ്ങാലക്കുട കെ.എസ്.ഇ.ബി നമ്പര്‍ ടു സെക്ഷന്‍ ഗാന്ധിഗ്രാം ഒാഫിസിന് പുനര്‍ജന്മം. വര്‍ഷങ്ങളായി അറ്റകുറ്റപ്പണിയില്ലാതെ കിടന്നിരുന്ന സെക്ഷന്‍ ഒാഫിസ് കെട്ടിടമാണ് നഗരസഭയും സെക്ഷന്‍ ഒാഫിസിലെ ജീവനക്കാരും ചേര്‍ന്ന് നവീകരിച്ചത്. ഏറെ നാളത്തെ ആവശ്യത്തിനൊടുവിലാണ് സെക്ഷന്‍ ഒാഫിസിെൻറ അറ്റകുറ്റപ്പണി നടത്താന്‍ നഗരസഭ തുക അനുവദിച്ചത്. കെട്ടിടത്തിെൻറ മേല്‍ക്കൂരയും ഫ്ലോര്‍ ടൈലിങ്ങും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി രണ്ട് ശുചിമുറികളും നവീകരിക്കാനാണ് നഗരസഭ തുക അനുവദിച്ചത്. മേല്‍ക്കൂരയും ടൈലിങ്ങും പൂര്‍ത്തിയായതോടെ ഒാഫിസിലെ ജീവനക്കാര്‍ ചേര്‍ന്ന് കെട്ടിടത്തിെൻറ പഴയ സീലിങ്ങും വയറിങ്ങും മാറ്റി. പെയിൻറ് ചെയ്ത് കെട്ടിടം നവീകരിച്ചു. രണ്ടരമാസമെടുത്താണ് കെട്ടിടത്തിെൻറ നവീകരണം നടത്തിയത്. ഒരുമാസത്തോളം കെട്ടിടത്തിന് പുറത്തിരുന്നായിരുന്നു ജീവനക്കാര്‍ ഒാഫിസ് പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. അസി. എൻജിനീയര്‍ എസ്. സുധീപിെൻറ നേതൃത്വത്തിലായിരുന്നു നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ശുചിമുറി നിർമാണം രണ്ടാഴ്ചക്കകം പൂര്‍ത്തിയാകുമെന്ന് അസി. എൻജിനീയര്‍ സുധീപ് പറഞ്ഞു. കെട്ടിടവും മറ്റു സൗകര്യങ്ങളും നവീകരിച്ചെങ്കിലും കുടിവെള്ളത്തിനായി ഇപ്പോഴും വാട്ടര്‍ അതോറിറ്റിയെ തന്നെ ആശ്രയിക്കേണ്ട അവസ്ഥയിലാണെന്ന് ജീവനക്കാര്‍ പറഞ്ഞു. ആഴ്ചയില്‍ രണ്ടുതവണയാണ് വെള്ളം ലഭിക്കുന്നത്. ഈ കെട്ടിടത്തിലെ ടോയ്ലറ്റുകളാണ് ഗാന്ധിഗ്രാം ഗ്രൗണ്ടില്‍ പരിശീലനത്തിനും ടെസ്റ്റിനുമായി എത്തുന്ന സ്ത്രീകള്‍ ഉപയോഗിച്ചുവരുന്നത്. കിണര്‍ കുത്തുകയും പരിശീലനത്തിന് എത്തുന്നവര്‍ക്കായി ശുചിമുറികൾ നിർമിക്കുകയും ചെയ്താൽ ഉപയോഗപ്രദമാകുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സമീപത്തുള്ള കെ.എസ്.ഇ.ബി എൻജിനീയറിങ് വിഭാഗം പ്രവര്‍ത്തിക്കുന്ന മുനിസിപ്പല്‍ കെട്ടിടത്തിന് വര്‍ഷങ്ങളായി ഫിറ്റ്നസില്ല. നമ്പര്‍ ടു സെക്ഷന്‍ ഒാഫിസിെൻറ സ്റ്റോര്‍ റൂമും ജീവനക്കാരുടെ വിശ്രമമുറിയും ഈ കെട്ടിടത്തിലാണ്. കെട്ടിടം പുനര്‍നിർമിക്കുകയോ, മേല്‍ക്കൂരയും മുറികളുടെ ചുമരുകളും പൊളിച്ചുനീക്കി ഹാളാക്കി മാറ്റുകയോ ചെയ്യണമെന്ന് നഗരസഭക്ക് അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് അസി. എൻജിനീയര്‍ പറഞ്ഞു. ലക്ഷക്കണക്കിന് രൂപയുടെ സാധനസാമഗ്രികളാണ് ഇവിടെയുള്ളത്. അതിനാല്‍ സുരക്ഷക്കായി ചുറ്റുമതില്‍ നിർമിക്കണമെന്നും നഗരസഭയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story