Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jun 2018 10:45 AM IST Updated On
date_range 7 Jun 2018 10:45 AM ISTതൃശൂർ പബ്ലിക് ലൈബ്രറി തെരഞ്ഞെടുപ്പ് നടപടി നിർത്തണമെന്ന് ലൈബ്രറി കൗൺസിൽ
text_fieldsbookmark_border
തൃശൂർ: തൃശൂർ പബ്ലിക് ലൈബ്രറി ഭരണസമിതി തെരഞ്ഞെടുപ്പ് നടപടി നിർത്തിവെക്കാൻ ജില്ല ലൈബ്രറി കൗൺസിൽ ഉത്തരവിട്ടു. 24ന് നിശ്ചയിച്ച തെരഞ്ഞെടുപ്പിലെ നിയമലംഘനം ചൂണ്ടിക്കാട്ടി ലൈബ്രറി അംഗങ്ങളായ ഇ. ഹരികൃഷ്ണൻ, രഞ്ജിത് പെരിങ്ങാവ് എന്നിവർ നൽകിയ പരാതിയിന്മേലാണ് ഉത്തരവിട്ടത്. 2015ൽ നടന്ന ഭരണസമിതി തെരഞ്ഞെടുപ്പ് സംബന്ധിച്ച് ഹൈകോടതിയിൽ കേസ് നിലനിൽക്കുന്നതിനാൽ തെരഞ്ഞെടുപ്പ് നടത്താൻ ഹൈകോടതിയുടെ അനുമതി വേണമെന്നും കേസിൽ ലൈബ്രറി കൗൺസിലും കക്ഷിയാണെന്നും ഉത്തരവിലുണ്ട്. കേരള ഗ്രന്ഥശാല സംഘത്തിെൻറ അഫിലിയേഷനുള്ള പബ്ലിക് ലൈബ്രറി ഗ്രന്ഥശാല നിയമത്തിന് വിരുദ്ധമായാണ് പ്രവർത്തിക്കുന്നെതന്ന് ൈലബ്രറി കൗൺസിൽ വ്യക്തമാക്കി. നിയമപ്രകാരം താലൂക്ക് ലൈബ്രറി കൗൺസിലിൽ റിേട്ടണിങ് ഒാഫിസർമാരുടെ പാനൽ സമർപ്പിക്കേണ്ടതുണ്ട്. എന്നാൽ, റിേട്ടണിങ് ഒാഫിസർമാരുടെ പാനൽ സമർപ്പിക്കുകയോ നിയമിക്കുകയോ ചെയ്തിട്ടില്ല. മാത്രമല്ല വോട്ടർപട്ടിക പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടില്ല. നിയമത്തിൽനിന്ന് വ്യതിചലിച്ച് 13 അംഗ ഭരണസമിതിയെ തെരഞ്ഞെടുക്കുന്നതിനാണ് വിജ്ഞാപനം ഇറക്കിയിരിക്കുന്നത്. കോടതി വിധിക്ക് വിധേയമായി തെരഞ്ഞെടുപ്പ് നടത്തുന്നതിന് താലൂക്ക് ലൈബ്രറി കൗൺസിലുമായി ബന്ധപ്പെടണമെന്നും ഉത്തരവിലുണ്ട്. 2015ലെ പബ്ലിക് ലൈബ്രറി ഭരണസമിതി തെരഞ്ഞെടുപ്പിനെ ചോദ്യംചെയ്ത് ഇരുവരും സമർപ്പിച്ച ഹരജി ഹൈകോടതിയുടെ പരിഗണനയിലാണ്. അതേസമയം, തെരഞ്ഞെടുപ്പ് ഇൗമാസം 24ന് രാവിലെ 7.30ന് ആരംഭിക്കുമെന്ന് ലൈബ്രറി സെക്രട്ടറി പ്രഫ. ജോൺ സിറിയക് വാർത്താകുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story