Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jun 2018 11:02 AM IST Updated On
date_range 5 Jun 2018 11:02 AM ISTഇരുതലമൂരി കടത്ത്: പ്രതികൾ റിമാൻഡിൽ
text_fieldsbookmark_border
ആമ്പല്ലൂര്‍: ആന്ധ്രപ്രദേശില്‍ നിന്ന് ഇരുതലമൂരിയെ കടത്തിയ സംഭവത്തില്‍ അറസ്റ്റിലായ മൂന്ന് പേരെ കോടതി റിമാൻഡ് ചെയ്തു. കൊല്ലം പരവൂര്‍ പൂതക്കുളം കനകദാസ് വീട്ടില്‍ സതീശന്‍പിള്ള (40), കൊട്ടാരക്കര കുളക്കട പൂവട്ടൂര്‍ ആറ്റുപ്പുറത്ത് അശോക് കുമാര്‍ (27), ചാത്തന്നൂര്‍ പാരിപ്പിള്ളി കല്ലുവിള സോമേഷ് (24) എന്നിവരെയാണ് റിമാൻഡ് ചെയ്തത്. ചെന്നൈയില്‍ നിന്ന് കായംകുളത്തേക്ക് എയര്‍ ബസില്‍ പോകുന്നതിനിടെ പാലിയേക്കര ടോള്‍ പ്ലാസക്ക് സമീപം ഫോറസ്‌റ്റ് ഫ്ലയിങ് സ്‌ക്വാഡാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ആന്ധ്രപ്രദേശിലെ ചിറ്റൂരില്‍ നിന്നും 14 ലക്ഷം രൂപക്ക് വാങ്ങിയ പാമ്പിനെ 60 ലക്ഷത്തിന് മറിച്ചു വില്‍ക്കാനാണ് കൊണ്ടുവന്നത്. സതീശന്‍പിള്ള കൊലപാതക കേസിലെ പ്രതിയാണെന്ന് വനപാലകര്‍ പറഞ്ഞു. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യാൻ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പാലപ്പിള്ളി റേഞ്ച് ഓഫിസര്‍ അറിയിച്ചു. ടോൾപ്ലാസ മാർച്ച്: എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ് ആമ്പല്ലൂര്‍: പാലിയേക്കര ടോള്‍ പ്ലാസയിലേക്ക് മാര്‍ച്ച് നടത്തിയ എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ക്കെതിരെ പുതുക്കാട് പൊലീസ് കേസെടുത്തു. ടോള്‍ പ്ലാസയില്‍ നാശനഷ്ടം ഉണ്ടാക്കി, ടോള്‍ പിരിവ് നിര്‍ത്തിപ്പിച്ച് വാഹനങ്ങള്‍ കടത്തി വിട്ടു എന്നിവ കാണിച്ച് ടോള്‍ പ്ലാസ അധികൃതര്‍ നല്‍കിയ പരാതിയിലും അനുമതിയില്ലാതെ ജാഥ നടത്തിയതിലുമാണ് കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു. ഫാസ്റ്റാഗിെൻറ പേരില്‍ സൗജന്യ പാസ് നിര്‍ത്താനുള്ള നീക്കത്തിനെതിരെ എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ പാലിയേക്കര ടോള്‍ പ്ലാസയിലേക്ക് ഞായറാഴ്ചയാണ് മാര്‍ച്ച് നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story