Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജയിലുകളിൽ ഇനി അവയവദാന...

ജയിലുകളിൽ ഇനി അവയവദാന ബോധവത്​കരണ ക്ലാസും

text_fields
bookmark_border
തൃശൂർ: തടവുകാർക്ക് അവയവദാനത്തിന് അനുമതി നൽകിയതിന് പിന്നാലെ അവയവദാനത്തെ കുറിച്ച് ബോധവത്കരണവും. തടവുകാർ ജയിലുകളിൽനിന്ന് പുറത്തിറങ്ങുമ്പോൾ വീണ്ടും കുറ്റവാളികളാകാതെ സമൂഹവുമായി ചേർന്ന് ജീവിക്കാനുള്ള പദ്ധതികൾ ഒരുക്കുന്നതി​െൻറ ഭാഗമായി ജയിലുകളിൽ അവയവദാനത്തെക്കുറിച്ച് ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. മതപരിവർത്തനത്തിന് കാരണമാകുന്നു എന്ന പരാതി മൂലം നിലച്ച ആത്മീയ പ്രഭാഷണത്തിന് പകരമാണിത്. 2014ലെ ജയിലുകളും സാന്മാര്‍ഗീകരണ സേവനങ്ങളും സംബന്ധിച്ച ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയാണ് ജനുവരിയിൽ തടവുകാരുടെ അവയവദാനത്തിന് തീരുമാനമെടുത്തത്. അതി​െൻറ തുടർച്ചയായി കുന്നംകുളം ആര്യലോക് അതീന്ദ്രിയ ഗുരുകുല ആശ്രമം അധിപതിയും അവയവദാനത്തിലൂടെ ശ്രദ്ധേയനുമായ ഡോ. ശ്രീ ആര്യമഹർഷി അവയവദാനത്തി​െൻറ പ്രാധാന്യം ചൂണ്ടിക്കാണിച്ച് സർക്കാറിന് എഴുതിയ കത്താണ് ബോധവത്കരണ പരിപാടിക്ക് നിമിത്തമായത്. ആഭ്യന്തര വകുപ്പ് കത്ത് ജയിൽ ഡി.ജി.പിക്ക് കൈമാറി. ജയിലി​െൻറ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കാത്ത വിധത്തിൽ ബോധവത്കരണം ആരംഭിക്കാൻ നിർദേശിച്ച് ജയിൽ ഡി.ജി.പി ജയിൽ സൂപ്രണ്ട്മാർക്ക് ഉത്തരവ് നൽകി. ഷെഡ്യൂൾ തയ്യാറാക്കി ഉടൻ ക്ലാസുകൾ തുടങ്ങും. അവയവദാന മഹിമയെ കുറിച്ചും ആവശ്യകതയെ കുറിച്ചുമാണ് ക്ലാസ്. സാക്ഷരത ക്ലാസ് മുതൽ തൊഴിൽ പരിശീലനം വരെയും ജൈവ പച്ചക്കറികൃഷിയും മത്സ്യകൃഷിയും ജല സംരക്ഷണ പ്രവർത്തനങ്ങളുമൊക്കെയായി ജയിലുകളുടെ അന്തരീക്ഷം പാടേ മാറിക്കൊണ്ടിരിക്കെയാണ് അവയവദാന ബോധവത്കരണ പദ്ധതി. കൊടുംക്രിമനൽ സംഘങ്ങൾ ജയിലുകൾ അടക്കി ഭരിക്കുന്നുവെന്നൊക്കെയുള്ള ആക്ഷേപങ്ങൾക്കിടയിലും മാനസിക പരിവർത്തനത്തിലും തൊഴിൽ വരുമാനത്തിലും സാമൂഹിക ഇടപെടലിലുമൊക്കെയായി മാറ്റത്തിലാണ് ജയിലുകൾ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story