Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബാബുവി​െൻറ...

ബാബുവി​െൻറ നോമ്പനുഭവത്തിന് 32 വയസ്സ്​​

text_fields
bookmark_border
മേത്തല: ചന്ദനക്കുറിയുടെ പവിത്രതയും റമദാ​െൻറ വിശുദ്ധിയുമായൊരു നോമ്പുകാരൻ. നെറ്റിയിലെ ചന്ദനക്കുറി പോലെ ബാബുവിന് പവിത്രമാണ് റമദാൻ നോമ്പ്. മേത്തല വി.പി തുരുത്ത് തൂമാട്ട് കൊച്ചുശങ്കര​െൻറ മകൻ ബാബുവി​െൻറ (58) നോമ്പനുഭവത്തിന് 32 വയസ്സായി. 1986ൽ ബഹ്റൈനിൽ ജോലിക്കെത്തിയ ചെറുപ്പക്കാരന് നോമ്പ് പരിചിതമല്ലായിരുന്നു. കൂടെയുള്ള മുസ്ലിം സുഹൃത്തുക്കൾ നോമ്പനുഷ്ഠിക്കുന്ന സമയത്ത് വയറു നിറയെ ഭക്ഷണം കഴിക്കുന്നത് ബാബുവിന് അത്ര സുഖകരമായി തോന്നിയില്ല. അതുവരെ ഭക്ഷണം കഴിക്കാത്ത ദിവസത്തെക്കുറിച്ച് ഓർക്കുക പോലും ചെയ്യാത്ത ബാബു അങ്ങനെ നോമ്പെടുത്ത് തുടങ്ങി. തുടക്കത്തിൽ ചില ബുദ്ധിമുട്ടുകൾ തോന്നിയെങ്കിലും ഉപവാസം മനസ്സിനും ശരീരത്തിനും നൽകുന്ന ഉൻമേഷവും സന്തോഷവും തിരിച്ചറിഞ്ഞതോടെ റമദാനിൽ നോമ്പ് പതിവാക്കി. അസുഖം മൂലം അപൂർവമായി നോമ്പെടുക്കാൻ കഴിയാതെ വന്നതൊഴിച്ചാൽ പതിവിന് മുടക്കമുണ്ടായിട്ടില്ല. മൂന്ന് പതിറ്റാണ്ടിലധികം നീണ്ട പ്രവാസത്തിനൊടുവിൽ അഞ്ച് മാസം മുമ്പ് നാട്ടിൽ മടങ്ങിയെത്തിയ ബാബു ഇക്കുറിയും പതിവ് തെറ്റിച്ചില്ല. ചേരമാൻ ജുമാമസ്ജിദിന് സമീപത്തെ ബ്യൂട്ടി പാർലറിൽ ജോലി ചെയ്യുന്ന ബാബു നോമ്പി​െൻറ നിറവിലാണ്. റമദാൻ നോമ്പ് പ്രവാസ ജീവിതത്തിൽ നിന്നും തനിക്ക് ലഭിച്ച പുണ്യമാണെന്ന് ബാബു 'മാധ്യമ'ത്തോട് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story