Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 July 2018 11:08 AM IST Updated On
date_range 31 July 2018 11:08 AM ISTഉദ്‌ഘാടനവും ശിലാസ്ഥാപനവും
text_fieldsbookmark_border
ഇരിങ്ങാലക്കുട: കാട്ടൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പുതുതായി പണിത വാർഡിെൻറയും നവീകരിച്ച ഓപറേഷൻ തിയറ്ററിെൻറയും, ശീതീകരിച്ച ഫാർമസി, ഫീഡിങ് റൂം, പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ രണ്ടാം ഘട്ടം ഉദ്‌ഘാടനവും ആധുനിക ലബോറട്ടറി ശിലാസ്ഥാപനവും ആഗസ്റ്റ് ഒന്നിന് കെ.യു. അരുണൻ എം.എൽ.എ നിർവഹിക്കും. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.എ. മനോജ്‌കുമാർ അധ്യക്ഷത വഹിക്കും. വാർത്ത സമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് നളിനി ബാലകൃഷ്‌ണൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വനജ ജയൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.വി. കുമാരൻ എന്നിവർ പങ്കെടുത്തു. കരാര്‍ നിയമനത്തിനെതിരെ പ്രതിഷേധം ഇരിങ്ങാലക്കുട: സ്ഥലമെടുപ്പ് ഓഫിസുകളില്‍ കരാര്‍നിയമനം നടത്തുന്നതിനെതിരേ റവന്യൂ ഡിപ്പാര്‍ട്ട്മെൻറ് സ്റ്റാഫ് അസോസിയേഷന്‍ മുകുന്ദപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ആര്‍.ഡി.ഒ ഓഫിസിനുമുമ്പില്‍ പ്രകടനവും ധർണയും നടത്തി. പുതുതായി രൂപവത്കരിക്കുന്ന സ്ഥലമെടുപ്പ് ഓഫിസുകളിലൊന്നും ഓഫിസ് അസിസ്റ്റൻറ്, ടൈപ്പിസ്റ്റ്, ഡ്രൈവര്‍ തസ്തികകള്‍ സൃഷ്ടിക്കുന്നില്ല. ഗസറ്റഡ്, ക്ലറിക്കല്‍ തസ്തികകള്‍ നാമമാത്രമായി സൃഷ്ടിച്ച് കരാര്‍ജോലി സമ്പ്രദായം വ്യാപകമാക്കാനുള്ള ശ്രമം തൊഴില്‍രഹിതരോടുള്ള വെല്ലുവിളിയാണ്. താഴെത്തട്ടിലുള്ള തസ്തികകള്‍ നിര്‍ത്തലാക്കണമെന്നും സ്ഥിരം ജോലിസമ്പ്രദായം അവസാനിപ്പിക്കണമെന്നുമുള്ള കേന്ദ്രസര്‍ക്കാര്‍ നയത്തിെൻറ ആദ്യപ്രതിഫലനമാണ് ദേശീയപാത സ്ഥലമെടുപ്പ് ഓഫിസുകളിലെ ക്ലാസ്‌ഫോര്‍ തസ്തിക ഇല്ലാതാക്കലും കരാര്‍ നിയമനങ്ങളുമെന്ന് അസോസിയേഷന്‍ ആരോപിച്ചു. ജോയൻറ് കൗണ്‍സില്‍ മേഖല സെക്രട്ടറി എ.എം. നൗഷാദ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ടി.ജെ. സാജു അധ്യക്ഷത വഹിച്ചു. വി. അജിത്കുമാര്‍, എം.കെ. ജിനീഷ്, പി.എന്‍. പ്രേമന്‍, ജി. പ്രസീത, ഇ.ജി. റാണി എന്നിവര്‍ സംസാരിച്ചു. ഹൈമാസ്റ്റ് മിഴിയടച്ചു: ബസ്സ്റ്റാൻഡ് പരിസരം വീണ്ടും കൂരിരുട്ടിൽ ഇരിങ്ങാലക്കുട: നഗരസഭയുടെ ഹൈമാസ്റ്റ് ലൈറ്റ് മിഴിയടച്ചതോടെ ബസ്സ്റ്റാൻഡ് പരിസരം പൂർണമായി കൂരിരുട്ടിലായി. പരിസരത്തെങ്ങും ഒരു തെരുവ് വിളക്കുപോലും കത്തുന്നില്ല. പരിസരവ്യാപാര സ്ഥാപനങ്ങളിലെ വെളിച്ചം ഒമ്പതുമണിയോടെ അണയുന്നതോടെ നഗര ഹൃദയമെന്ന വിളിപ്പേര് ഒരു അലങ്കാരം മാത്രമായി മാറുന്നു ഇവിടെ. നഗരസഭ ലക്ഷങ്ങൾ ചെലവഴിച്ച് കൊട്ടിഘോഷിച്ചു സ്ഥാപിച്ച ഇവ വളരെ പെെട്ടന്ന് കേടാകുകയായിരുന്നു. ഒമ്പതു ലൈറ്റുകളുടെ ശൃംഖലകളിൽ ഒരെണ്ണമാണ് അവസാനം കത്തിയിരുന്നത്. യഥാ സമയം അറ്റകുറ്റപ്പണികൾ നടത്താത്തതിനാലാണ് ഇവ കേടാകുന്നത്. അതിനുപുറമെ നഗരസഭ അറ്റകുറ്റപ്പണി ഇനത്തിൽ കരാറുകാരന് നൽകാനുള്ള തുകയും പലപ്പോഴും മുടങ്ങാറുണ്ട്. ഇതുമൂലം അറ്റകുറ്റപ്പണികൾ നീണ്ടുപ്പോകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story