Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപാസ്​റ്റർമാരെ...

പാസ്​റ്റർമാരെ ആക്രമിച്ച കേസിൽ യുവാവിന്​​ മുൻകൂർ ജാമ്യമില്ല

text_fields
bookmark_border
തൃശൂർ: കൊടുങ്ങല്ലൂർ വി.പി തുരുത്തിൽ സുവിശേഷ പ്രവർത്തനത്തിന് എത്തിയ പെന്തക്കോസ്ത് പാസ്റ്റർമാരെ ആക്രമിച്ച കേസിൽ യുവാവി​െൻറ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. ഹിന്ദു ഹെൽപ്ലൈന്‍ നേതാവ് എന്ന് അവകാശപ്പെടുന്ന എടവിലങ്ങ് പള്ളിപ്പറമ്പില്‍ ഗോപിനാഥ​െൻറ (25) ജാമ്യാപേക്ഷയാണ് തൃശൂര്‍ ജില്ല പ്രിൻസിപ്പല്‍ സെഷന്‍സ് ജഡ്ജ് എ. ബദറുദ്ദീന്‍ തള്ളിയത്. ജൂൺ ആറിന് വൈകീട്ടാണ് സംഭവം. പാസ്റ്റർരായ എബ്രഹാം തോമസ്, സുമിത്ത് ജേക്കബ്, അനില്‍ എന്നിവരെ മർദിച്ച് അവശരാക്കി ലഘുലേഖകളും നോട്ടീസും കീറിക്കളയിച്ച് അതി​െൻറ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും 'കേരള ഹിന്ദു ഹെല്‍പ്ലൈന്‍'എന്ന ഫേസ് ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത് പ്രചരിപ്പിച്ച് വര്‍ഗീയ ലഹളയുണ്ടാക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് കൊടുങ്ങല്ലൂര്‍ പൊലീസ് ചുമത്തിയ കേസിലെ ആരോപണങ്ങൾ. മതസൗഹാര്‍ദാന്തരീക്ഷം തകര്‍ക്കുന്ന തരത്തിലുള്ള പ്രവൃത്തി തെറ്റും മൗലികാവകാശത്തിന് നിരക്കാത്തതും സമാധാനപരമായി ജീവിക്കാനുള്ള ജനങ്ങളുടെ അവകാശത്തിന് എതിരുമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story