Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2018 11:29 AM IST Updated On
date_range 22 July 2018 11:29 AM ISTമന്ത്രി മേഴ്സിക്കുട്ടിയമ്മ ഇടശേരി ബീച്ചിൽ
text_fieldsbookmark_border
വാടാനപ്പള്ളി: കടൽക്ഷോഭം പ്രകൃതിദുരന്തമായി കേന്ദ്ര സർക്കാർ കാണാത്തതുകൊണ്ടാണ് നാശം ഉണ്ടാകുമ്പോൾ കേന്ദ്രത്തിൽനിന്ന് വേണ്ട സഹായം കിട്ടാത്തതെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ. തളിക്കുളം ഇടശേരി ബീച്ചിൽ കടൽക്ഷോഭ പ്രദേശം സന്ദർശിക്കവെ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. കാലവർഷത്തിൽ വീട് തകരുമ്പോൾ കേന്ദ്രത്തിൽനിന്ന് 95,000 രൂപ മാത്രമാണ് സഹായം ലഭിക്കുന്നത്. കടൽക്ഷോഭം പ്രകൃതിദുരന്തമായി കണക്കാക്കി കേന്ദ്രം സഹായം നൽകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഗീത ഗോപി എം.എൽ.എ, തളിക്കുളം ബ്ലോക്ക് പ്രസിഡൻറ് ഡോ. എം.ആർ.സുഭാഷിണി, വൈസ് പ്രസിഡൻറ് ശശികുമാർ, തളിക്കുളം പഞ്ചായത്ത് പ്രസിഡൻറ് സന്ധ്യാ രാമകൃഷ്ണൻ, വൈസ് പ്രസിഡൻറ് എം.കെ.ബാബു, ജനപ്രതിനിധികളായ പി.ഐ. സജിത, കെ.കെ.വാസന്തി, സുലേഖ ജമാൽ, സി.പി എം.നാട്ടിക ഏരിയ സെക്രട്ടറി പി.എം.അഹമ്മദ്, കെ.ആർ.സീത എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story