Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 July 2018 11:24 AM IST Updated On
date_range 19 July 2018 11:24 AM ISTമഴയുെട ശക്തി കുറഞ്ഞു
text_fieldsbookmark_border
തൃശൂർ ജില്ലയിൽ ചൊവ്വാഴ്ച . അതേസമയം, തീരപ്രദേശങ്ങളിൽ കടലേറ്റം രൂക്ഷമാണ്. ചൊവ്വാഴ്ച അർധരാത്രി പുല്ലഴി കോള്‍പാടത്തെ കെ.എല്‍.ഡി.സി ബണ്ട് കനാലില്‍ കാൽ വഴുതി വീണ സോഫ്‌റ്റ്‌വെയര്‍ എൻജിനീയർ ഷൊര്‍ണൂര്‍ കുന്നത്തുവീട്ടില്‍ ബാലചന്ദ്രെൻറ മകന്‍ ബിജോയിയുടെ (24) മൃതദേഹം ബുധനാഴ്ച രാവിലെ കണ്ടെത്തി. കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയിലും കാറ്റിലും ജില്ലയിൽ 7.41 കോടി രൂപയുടെ കാർഷിക വിളകൾ നശിച്ചതായി ജില്ല ഭരണകൂടം വിലയിരുത്തി. തീരദേശത്ത് 43 ദുരിതാശ്വാസ ക്യാമ്പുകളിലായി 755 കുടുംബങ്ങളിലെ 2,388 പേർ കഴിയുന്നുണ്ട്. എറിയാട്, എടവിലങ്ങ് ഗ്രാമപഞ്ചായത്തുകളിൽ കടൽക്ഷോഭ ദുരിതം അനുഭവിക്കുന്ന തീരദേശവാസികളെ കലക്ടർ ടി.വി. അനുപമ സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story