Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 July 2018 2:05 PM IST Updated On
date_range 17 July 2018 2:05 PM ISTബസുകളുടെ മത്സര പാച്ചിൽ വീണ്ടും; ഓട്ടോ മറിഞ്ഞ് ഗർഭിണിക്ക് പരിക്ക്
text_fieldsbookmark_border
തൃശൂർ: സ്വകാര്യ ബസിെൻറ മത്സരപ്പാച്ചിലിൽ വീണ്ടും അപകടം. ഒളരിയിൽ അമിത വേഗത്തിലെത്തിയ സ്വകാര്യ ബസ് ഓട്ടോയിലിടിച്ച് ഗർഭിണി ഉൾെപ്പടെ രണ്ട് പേർക്ക് പരിക്കേറ്റു. കണ്ടശാംകടവ് സ്വദേശിനി അജിത, ഓട്ടോ ഡ്രൈവർ കണ്ടശാംകടവ് മൂക്കുപുഴ വിമൽദാസിനെയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അജിതയുടെ ഭർത്താവ് സന്തോഷിന് ചെറിയ പരിക്കുകളുണ്ട്. തിങ്കളാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെ ഒളരി ജങ്ഷനിലായിരുന്നു അപകടം. ഗർഭിണിയായ അജിത ചന്ദ്രമതി ആശുപത്രിയിൽനിന്ന് ഓട്ടോയിൽ വരികയായിരുന്നു. കാഞ്ഞാണി ഭാഗത്തേക്ക് തിരിഞ്ഞപ്പോൾ തെറ്റായ ദിശയിലൂടെ അമിതവേഗതയിൽ കയറി വന്ന സ്വകാര്യ ബസ് ഓട്ടോയിൽ ഇടിക്കുകയായിരുന്നു. ഓട്ടോ രണ്ടുതവണ മറിഞ്ഞു. നാട്ടുകാരാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. തൃശൂർ-ചാവക്കാട് റൂട്ടിലോടുന്ന 'നിർമല'ബസും തൃശൂർ-തൃപ്രയാർ റൂട്ടിലോടുന്ന ഭൂവനേശ്വരി ബസും മത്സരയോട്ടത്തിലായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. ഓട്ടോ ഇരുവാഹനങ്ങൾക്കുമിടയിൽ കുടുങ്ങുകയായിരുന്നു. പ്രകോപിതരായ നാട്ടുകാർ ബസുകൾ തടഞ്ഞു. ഒരു ബസിെൻറ ചില്ലും തകർത്തു. ഏറെനേരം ഇതുവഴിയുള്ള ഗതാഗതം നിലച്ചു. പൊലീസും മോട്ടോർ വാഹനവകുപ്പ് അധികൃതരും എത്തി ചർച്ച നടത്തിയതിനെ തുടർന്നാണ് വണ്ടികൾ ഓടിത്തുടങ്ങിയത്. രണ്ട് ദിവസം മുമ്പും സ്വകാര്യ ബസുകൾ മത്സരിച്ചോടി ബൈക്ക് യാത്രികനെ ഇടിച്ച് വീഴ്ത്തി അപകടമുണ്ടാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story