Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 July 2018 11:20 AM IST Updated On
date_range 8 July 2018 11:20 AM ISTമത്സ്യവ്യാപാര കേന്ദ്രങ്ങളിൽ
text_fieldsbookmark_border
കുന്നംകുളം: മത്സ്യ മൊത്ത വ്യാപാരകേന്ദ്രങ്ങളിൽ രാത്രിയിൽ ഭക്ഷ്യസുരക്ഷ വകുപ്പിെൻറ പരിശോധന. മീനുകളുടെ സാമ്പിളുകൾ ശേഖരിച്ച് വിദഗ്ധ പരിശോധനക്കയച്ചു. ഭക്ഷ്യ സുരക്ഷ കമീഷണറുടെ നിർദേശപ്രകാരമാണ് കുന്നംകുളം മത്സ്യമാർക്കറ്റിൽ ഉദ്യോഗസ്ഥർ ശനിയാഴ്ച പുലർച്ചെ പരിശോധന നടത്തിയത്. സ്ട്രിപ്പ് ഉപയോഗിച്ച് ഫോർമാലിനും അമോണിയയും അടങ്ങിയിട്ടുണ്ടോയെന്ന് പരിശോധിച്ചു. പ്രാഥമിക പരിശോധനയിൽ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്താനായില്ല. തമിഴ്നാട്ടിൽനിന്നും കൊല്ലം, കൊച്ചി, ചാവക്കാട്, കണ്ണൂർ എന്നിവിടങ്ങളിൽനിന്നുമാണ് മത്സ്യം എത്തുന്നത്. കാക്കനാട്ട് ഭക്ഷ്യസുരക്ഷ വകുപ്പിെൻറ കീഴിലുള്ള റീജനൽ അനലറ്റിക്കൽ ലാബോറട്ടറിയിലേക്കും സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിലേക്കുമാണ് മീനിെൻറ സാമ്പിൾ പരിശോധനക്കയച്ചത്. ഐസ് നിർമാണ യൂനിറ്റുകളും പരിശോധിച്ചു. ജില്ലാ ഫുഡ്സേഫ്റ്റി അസി. കമീഷണർ ജി.ജയശ്രീ, ഓഫിസർമാരായ പി.യു. ഉദയശങ്കർ, വി.കെ. പ്രദീപ്കുമാർ, കെ.കെ. അനിലൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. നിരന്തര പരിശോധനയുടെ ഭാഗമായി രാസവസ്തുക്കളുടെ ഉപയോഗം കുറയുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story