Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2018 10:47 AM IST Updated On
date_range 6 July 2018 10:47 AM ISTപോസ്്റ്റർ ഒട്ടിക്കുന്നതിനെച്ചൊല്ലി തർക്കം ഡി.വൈ.എഫ്.ഐ പ്രവർത്തകന് എസ്.ഡി.പി.ഐക്കാരുടെ മർദനം
text_fieldsbookmark_border
കൊടുങ്ങല്ലൂർ: ബധിരനും മൂകനുമായ ഡി.വൈ.എഫ്.െഎ പ്രവർത്തകനെ എസ്.ഡി.പി.െഎക്കാർ മർദിച്ചതായി പരാതി. സംഭവുമായി ബന്ധപ്പെട്ട് രണ്ട് എസ്.ഡി.പി.െഎ പ്രവർത്തകർക്കെതിരെ കൊടുങ്ങല്ലൂർ പൊലീസ് കേസെടുത്തു. കൊടുങ്ങല്ലുർ ചന്തപ്പുര കിഴക്ക് ഉൗഴുവത്ത് കടവ് ചേനത്ത് സന്തോഷിനാണ് (41) മർദനമേറ്റത്. ബുധനാഴ്ച രാത്രി പത്തോടെ കൊടുങ്ങല്ലൂർ നഗരത്തിൽ തെക്കേനടയിലാണ് സംഭവം. മാക്സിെൻറ 200ാം ജന്മവാർഷികത്തോട് അനുബന്ധിച്ച് കൊടുങ്ങല്ലൂരിൽ നടക്കുന്ന പ്രഭാഷണ പരമ്പരയുടെ പോസ്റ്റർ ഒട്ടിക്കാൻ വന്നതായിരുന്നു സന്തോഷ്. എസ്.ഡി.പി.െഎക്കാരും പോസ്റ്റർ പതിക്കാൻ വന്നതായിരുന്നു. ഇരുവരും പോസ്റ്റർ ഒട്ടിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് സന്തോഷിനെ മർദിച്ചതെന്ന് പൊലീസ് പറഞ്ഞു. വിവരമറിഞ്ഞ് ഡി.വൈ.എഫ്.െഎ നേതാക്കളും പ്രവർത്തകരും സ്ഥലത്തെത്തി. സന്തോഷിനെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേരളത്തിൽ വർഗീയ വേർതിരിവ് സൃഷ്ടിച്ച് ബോധപൂർവം കലാപം സൃഷ്ടിക്കാനുള്ള ശ്രമമാണ് എസ്.ഡി.പി.െഎ നടത്തുന്നതെന്നും വിശാലമായ മൂല്യബോധത്തിൽ നിന്നുകൊണ്ട് നടത്തുന്ന പരിപാടിയോടുള്ള അസഹിഷ്ണുതയാണ് സൂചിപ്പിക്കുന്നതെന്നും സംഘാടക സമിതി ചെയർമാൻ െക.ആർ. ജൈത്രൻ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story