Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2018 10:44 AM IST Updated On
date_range 6 July 2018 10:44 AM ISTട്രാൻസ്െജൻഡറിന് ബസിൽ ക്രൂര മർദനം
text_fieldsbookmark_border
കൊടുങ്ങല്ലൂർ: ട്രാൻസ്െജൻഡറിന് സ്വകാര്യ ബസിൽ ക്രൂര മർദനം. മൂത്തകുന്നം ഗോതുരുത്ത് പള്ളിപറമ്പിൽ ജെൻസനാണ് (ജിത്തു) മർദനമേറ്റത്. ഗുരുവായൂർ -പറവൂർ റൂട്ടിൽ സർവിസ് നടത്തുന്ന എസ്.എൻ ട്രാൻസ്പോർട്ട് ബസിൽ വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. ഗോതുരുത്ത് സ്വദേശി ദാസനാണ് മർദിച്ചതെന്ന് കൊടുങ്ങല്ലൂർ െപാലീസിൽ പരാതി നൽകാൻ എത്തിയ ജിത്തു പറഞ്ഞു. കൊടുങ്ങല്ലൂരിൽ നിന്ന് ബസിൽ കയറിയ ജിത്തുവിനെ പെൺവേഷം കെട്ടുന്നതെന്തിനെന്ന് ചോദിച്ച് മുടിക്ക് കുത്തിപ്പിടിച്ച് ബസിൽ ഇടിച്ചു. ചവിട്ടുകയും തൊപ്പി വലിച്ചെറിയുകയും ചെയ്തു. ടീഷർട്ട് കീറി. മർദനത്തിൽ അവശനായ ജിത്തു സുഹൃത്തിനൊപ്പമാണ് കൊടുങ്ങല്ലൂരിൽ തിരിച്ചെത്തിയത്. കൂലിപ്പണിയെടുത്ത് നിത്യവൃത്തി കഴിക്കുന്ന ജിത്തു ഇപ്പോൾ അഴീക്കോട് മേനോൻ ബസാറിലാണ് താമസം. വീട്ടുകാരെ കാണാൻ മൂത്തകുന്നത്ത് പോകുന്നിനിെടയാണ് മർദനമേറ്റത്. കേരളത്തിൽ ആദ്യമായി ആധാർ ലഭിച്ച ട്രാൻസ്െജൻഡറാണ് ജിത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story