Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 July 2018 10:45 AM IST Updated On
date_range 1 July 2018 10:45 AM ISTപൊലീസ് ഡ്രൈവർക്ക് മർദനം: അന്വേഷണം പുരോഗമിക്കുന്നെന്ന് ക്രൈംബ്രാഞ്ച്
text_fieldsbookmark_border
തിരുവനന്തപുരം: എ.ഡി.ജി.പിയുടെ മകളുടെ കാലിലൂടെ ഒൗദ്യോഗിക വാഹനം കയറ്റിയിറക്കിയെന്ന പരാതിയിൽ പൊലീസ് ഡ്രൈവർക്കെതിരായി തെളിവുകൾ ലഭിച്ചില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്ന് ക്രൈംബ്രാഞ്ച്്. ഇതുവരെയുള്ള അന്വേഷണം സംബന്ധിച്ച റിപ്പോർട്ട് അന്വേഷണസംഘം ഹൈകോടതിക്ക് കൈമാറിയിട്ടുണ്ട്. എ.ഡി.ജി.പിയുടെ മകൾക്കെതിരായ പരാതിയുടെ കാര്യത്തിൽ ഇതുവരെ അന്വേഷണസംഘം വ്യക്തമായ തീരുമാനത്തിലെത്തിയിട്ടില്ല. െപാലീസ് ഡ്രൈവർ ഗവാസ്കറെ മർദിെച്ചന്ന പരാതിയിൽ അന്വേഷണം ബോധപൂർവം വൈകിപ്പിക്കുകയാണെന്ന ആരോപണവുമുണ്ട്. തെൻറ കാലിലൂടെ ഗവാസ്കർ ഒൗദ്യോഗിക വാഹനം കയറ്റിയിറക്കിയെന്നായിരുന്നു എ.ഡി.ജി.പി സുദേഷ്കുമാറിെൻറ മകൾ സ്നിഗ്ധയുടെ പരാതി. പരാതിക്ക് ആധാരമായ തെളിവുകൾ ലഭിച്ചില്ലെന്ന അന്വേഷണസംഘത്തിെൻറ നിലപാട് എ.ഡി.ജി.പിയുടെ മകൾക്ക് തിരിച്ചടിയാണ്. അതിനിടെ പൊലീസ് ഡ്രൈവറെ എ.ഡി.ജി.പി സുദേഷ് കുമാറിെൻറ മകള്‍ മർദിച്ച കേസിെൻറ അന്വേഷണത്തില്‍ ഒരു ഘട്ടത്തിലും താന്‍ ഇടപെട്ടിട്ടില്ലെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ പറഞ്ഞു. ഇപ്പോള്‍ പ്രത്യേക സംഘം കേസ് അന്വേഷിക്കുകയാണ്. അവരത് കൃത്യമായിത്തന്നെ അന്വേഷിക്കും. ഒരു കേസുണ്ടായാൽ പെെട്ടന്നുതന്നെ തെളിവ് ലഭിക്കണമെന്നില്ല. കൃത്യമായ തെളിവ് ലഭിച്ചാൽ റിപ്പോർട്ട് കോടതിയിൽ നൽകുമെന്നും ഡി.ജി.പി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story