Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jan 2018 2:53 PM GMT Updated On
date_range 30 Jan 2018 2:53 PM GMTചിക്കൻ പോക്സ്: ജാഗ്രത നിർദേശവുമായി ആരോഗ്യ വകുപ്പ്
text_fieldsbookmark_border
തൃശൂർ: ജില്ലയിൽ പല പ്രദേശങ്ങളിലും ചിക്കൻ പോക്സ് റിപ്പോർട്ട് ചെയ്യപ്പെടുന്നതായി ജില്ല മെഡിക്കൽ ഒാഫിസർ ഡോ. കെ. സുഹിത. അസുഖ ലക്ഷണങ്ങൾ കണ്ടാൽ കൃത്യസമയത്ത് ചികിത്സ തേടണമെന്നും എല്ലാ ആശുപത്രികളിലും ചികിത്സ ലഭ്യമാണെന്നും ഡി.എം.ഒ അറിയിച്ചു. ചിക്കന്‍ പോക്‌സ് സാധാരണ മാരകമാകാറില്ലെങ്കിലും മുമ്പ് മറ്റ് അസുഖങ്ങള്‍ വന്നവരിൽ സങ്കീർണമായ പ്രശ്‌നങ്ങളോ മരണം പോലുമോ സംഭവിക്കാമെന്ന് ഡി.എം.ഒ അറിയിച്ചു. ചിക്കന്പോക്സിെൻറ ചികിത്സക്ക് ആവശ്യമായ 'അസൈക്ലോവിര്‍' എന്ന മരുന്ന് സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ ഉൾപ്പെടെ-യുള്ള എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ലഭ്യമാണ്. കൃത്യമായ ചികിത്സ വഴി അസുഖം പൂർണമായി ഭേദമാക്കാനും ശരീരത്തില്‍ വ്യാപകമായി കുമിളകള്‍ പൊന്തുന്നത് ഒഴിവാക്കാനും രോഗം മാരകമാകാതെ നോക്കാനും സാധിക്കും. ശരീരത്തിലെ അണുക്കളുടെ എണ്ണം പെട്ടെന്ന് കുറയുന്നതിനാല്‍ അസുഖം മറ്റുള്ളവരിലേക്ക് പകരുന്നത്ടയും. ചിക്കന്‍പോക്‌സ് ബാധിച്ചവര്‍ പൂർണമായും വിശ്രമിക്കുകയും ധാരാളം പാനീയങ്ങള്‍ കുടിക്കുകയും പഴങ്ങള്‍ കഴിക്കുകയും വേണം. മറ്റ് ഭക്ഷണ നിയന്ത്രണം ആവശ്യമില്ലെന്നും മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കണമെന്നും ഡി.എം.ഒ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story