Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതിരക്കിലമർന്ന് നഗരം

തിരക്കിലമർന്ന് നഗരം

text_fields
bookmark_border
തൃശൂർ: ചങ്ങലവട്ടക്കിലുക്കവും മേളവുമായി നടന്നുനീങ്ങുന്ന ആനകളില്ലെന്നേ ഉള്ളൂ. ആൾത്തിരക്കും മേളങ്ങളും വർണക്കാഴ്ചകളുമൊക്കെയായി തൃശൂരിന് പൂരക്കാലം തന്നെ. തൃശൂരുകാർ തിമർത്ത് ആഘോഷിക്കുകയാണ് കേരള സ്കൂൾ കലോത്സവം. കുടമാറ്റവും വെടിക്കെട്ടുമൊക്കെയായി പൂരക്കാഴ്ച നിറയുന്ന തേക്കിൻകാട്ടിലെ പ്രധാനവേദിയുൾപ്പെടെ മൂന്ന് വേദികൾക്കും മുന്നിലെ സദസ്സ് മാത്രമല്ല, മൈതാനത്തെ മുക്കും മൂലയും വരെ കലോത്സവം കാണാൻ എത്തിയവരെക്കൊണ്ട് നിറയുകയാണ്. പൂരക്കാലത്തെ ഓർമിപ്പിക്കുന്ന തരത്തിൽ തേക്കിൻകാടും നഗരവും ദീപാലംകൃതമാണ്. കലോത്സവത്തി​െൻറ രണ്ടാംനാളിൽ, ഞായറാഴ്ചയുടെ അവധി മുതലെടുത്ത് ആൾക്കൂട്ടം ഇരമ്പിയെത്തി. തേക്കിൻകാടെന്ന പൂരപ്പറമ്പിലേക്ക് തൃശൂരി​െൻറ കൈവഴികളിൽ നിന്നെല്ലാം ഇടതടവില്ലാതെ സ്ത്രീകളും കുട്ടികളുമടക്കം വന്നുകൊണ്ടിരുന്നു. വേദിയെ നിരാശപ്പെടുത്തുന്ന സദസ്സ് ഒരിടത്തുമില്ല, എല്ലായിടത്തും ആൾക്കൂട്ടം. ഇരിപ്പിടം നിറഞ്ഞ് ഏറെനേരം നിന്ന് കലോത്സവം കാണുന്നവരും ധാരാളം. കലോത്സവ നാളിലെ തിരക്ക് നിയന്ത്രിക്കാൻ സ്വരാജ് റൗണ്ടിലേക്കുള്ള സ്വകാര്യ ബസുകൾക്ക് പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയിരുെന്നങ്കിലും ഞായറാഴ്ച ഇതിൽ ഇളവ് വരുത്തി. കലോത്സവം കാണാൻ എത്തുന്നവരുടെ സൗകര്യം പരിഗണിച്ചായിരുന്നു ഇത്. പൂരം സുരക്ഷക്ക് രണ്ടായിരത്തഞ്ഞൂറോളം പൊലീസിനെയാണ് നിയോഗിക്കാറുള്ളത്. ഞായറാഴ്ച അത്രത്തോളം പൊലീസ് നഗരത്തിൽ സുരക്ഷക്കിറങ്ങി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story