Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jan 2018 10:35 AM IST Updated On
date_range 8 Jan 2018 10:35 AM ISTനാടക മത്സരത്തിൽ പരിശീലകെൻറ തറക്കളി
text_fieldsbookmark_border
bl: മത്സരാർഥിയുടെ അച്ഛൻ മരിച്ചതിനാൽ അവസരം നേരത്തേ വേണമെന്ന് പറഞ്ഞ് പരിശീലകെൻറ വ്യാജ അപേക്ഷ തൃശൂർ: ആദ്യം മത്സരിക്കാൻ മത്സരാർഥിയുടെ ജീവിച്ചിരിക്കുന്ന അച്ഛനെ 'കൊന്ന്'പരിശീലകെൻറ 'തറനാടകം'. സംഗീതനാടക അക്കാദമിയിൽ നടക്കുന്ന ൈഹസ്കൂൾ നാടക മത്സരത്തിനിടെയാണ് സംഭവം. തൃശൂർ കൂട്ടനെല്ലൂരിലുള്ള കുട്ടിയുെട പിതാവ് മരിച്ചെന്നും കുട്ടിയെ അറിയിച്ചിട്ടില്ലെന്നും തങ്ങൾക്ക് അനുവദിച്ച സമയം നേരത്തേയാക്കണമെന്നും ആവശ്യപ്പെട്ട് പരിശീലകൻ പുറനാട്ടുകരയിലെ സി.ഡി. നിജിനാണ് ഡി.ഡി.ഇ കെ. സുമതിക്ക് അപേക്ഷ നൽകിയത്. ഡി.ഡി.ഇയുടെ നിർദേശപ്രകാരം നടപടികളിലേക്ക് കടക്കാനിരിക്കെയായിരുന്നു പരാതി വ്യാജമാണെന്ന വിവരം ലഭിച്ചത്. ഇതോടെ തൃശൂർ ഉപജില്ല വിദ്യാഭ്യാസ ഒാഫിസർ മുഖേന സ്കൂളിലെ അധ്യാപകർ വീട്ടിൽ വിളിച്ചുചോദിച്ചപ്പോഴാണ് പിതാവിന് ഒന്നും പറ്റിയിട്ടില്ലെന്ന് അറിഞ്ഞത്. കാര്യം അന്വേഷിച്ചപ്പോൾ കുട്ടിയും ഇങ്ങനെയൊരു കത്ത് എഴുതിയിട്ടില്ലെന്ന് അറിഞ്ഞു. ഇതോടെയാണ് വ്യാജവിവരവുമായി പരിശീലകൻ ക്ലസ്റ്റർ മാറ്റി കിട്ടാൻ കുതന്ത്രം ഒപ്പിച്ചതാെണന്ന് അറിഞ്ഞത്. വ്യാജ അപേക്ഷയുമായെത്തിയ പരിശീലകനെ അന്വേഷിെച്ചങ്കിലും കണ്ടെത്തിയില്ല. മത്സരാർഥിയുടെ പിതാവ് മരിച്ചുവെന്ന അപേക്ഷയുമായി സമീപിച്ച ഇയാൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഡി.ഡി.ഇ 'മാധ്യമ'ത്തോട് പറഞ്ഞു. ഹൈസ്കൂൾ വിഭാഗം നാടകത്തിൽ നാലാം ക്ലസ്റ്ററിലാണ് കുട്ടനെല്ലൂർ ഹൈസ്കൂളിന് നറുക്ക് വീണത്. മത്സരം ഒാരോന്നും ഇഴഞ്ഞുനീങ്ങുന്നതിനാൽ ഏറെ സമയമാവും തങ്ങളുടെ ഉൗഴമെത്താനെന്ന തിരിച്ചറിവാണ് പരാതി നൽകാൻ കാരണം. ഇത്തരം പ്രവണതകൾ കലോത്സവത്തിന് കളങ്കമാെണന്നും വെച്ച്പൊറുപ്പിക്കാനാവില്ലെന്നും അവർ കൂട്ടിചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story