Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2018 10:32 AM IST Updated On
date_range 6 Jan 2018 10:32 AM ISTനീർമാതളത്തിൽ കേരളം പൂത്തുലയും
text_fieldsbookmark_border
തൃശൂർ: സഹ്യനിൽ നിന്നും സാഗരം വരെ നാക്കില വീണ പോലവെ.... കേരളം കേര കേരളം കേളി കൊട്ടിയാടുന്ന കേരളം.... എന്ന സ്വാഗതഗാനത്തോടെ കേരള കലോത്സവത്തിെൻറ പ്രധാനവേദിയായ നീർമാതളം പൂവിടും. കവി മുരുകൻ കാട്ടാക്കട രചിച്ച സ്വാഗതഗാനത്തിന് എം.ജി. ശ്രീകുമാറാണ് സംഗീതം നിൽകിയത്. ഗാനത്തിനൊപ്പിച്ച് കലാമണ്ഡലത്തിലെ നർത്തകർ ചുവടുവെക്കും. 58ാം കലോത്സവത്തിെൻറ ഭാഗമായി 58 അധ്യാപകരാണ് ശനിയാഴ്ച ഉദ്ഘാടനവേദിയിൽ 13 മിനിറ്റ് നീളുന്ന ഗാനവുമായി അണിനിരക്കുക. ശാസ്ത്രീയ നൃത്തചുവടുകളിൽ ഒരുക്കിയ സ്വാഗതനൃത്തത്തിൽ 43 വിദ്യാർഥികൾ ചുവടുവെക്കും. കഥകളി, നൃത്തം, കൂടിയാട്ടം, തുള്ളൽ, കേരളനടനം, മാർഗംകളി , ഒപ്പന എന്നിവയോടൊപ്പം തൃശൂർ പൂരവും, കുടമാറ്റവും ഉൾക്കൊള്ളുന്നതാണ് ദൃശ്യാവിഷ്‌കാരം. കേരളവും ഒപ്പം കലകളും പ്രകൃതിയും ആവിഷ്ക്കരിക്കപ്പെടുന്ന സ്വാഗത നൃത്തശിൽപം കഥകളി തെക്കൻ വിഭാഗം മേധാവി എസ്. ഗോപകുമാറും നൃത്തവിഭാഗം മേധാവി സി.എൻ. രാജലക്ഷ്മിയുമാണ് ഒരുക്കിയത്. വെള്ളിയാഴ്ച പ്രധാനവേദിയിൽ മന്ത്രിമാർ അടക്കം പ്രമുഖർക്ക് മുന്നിൽ നൃത്തത്തിെനാപ്പം ഗാനാവിഷ്കാരത്തിെൻറ റിഹേഴ്സൽ നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story