Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവി.എസിന്​ ലഭിച്ചത്​...

വി.എസിന്​ ലഭിച്ചത്​ പി.ബി അംഗത്തി​െൻറ പരിഗണന

text_fields
bookmark_border
തൃശൂർ: പാർട്ടി വിരുദ്ധൻ എന്ന മുദ്ര ചാർത്തപ്പെട്ട് കഴിഞ്ഞ തവണ സി.പി.എം സംസ്ഥാന സമ്മേളനത്തിൽ നിന്ന് അപമാനിതനായി ഇറങ്ങിപ്പോയ വി.എസ്. അച്യുതാനന്ദൻ ഇത്തവണ എത്തിയത് വി.െഎ.പി പരിവേഷത്തോടെ. വൈകാരികത മുറ്റി നിന്ന അന്തരീക്ഷത്തിൽ . പ്രതിനിധി സമ്മേളനത്തിന് പതാക ഉയർത്താൻ എത്തിയപ്പോഴും രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പ ചക്രം അർപ്പിക്കുന്നവരുടെ നിരയിലും പിന്നീട് പ്രതിനിധി സമ്മേളന വേദിയിലും ഇൗ പരിഗണന അദ്ദേഹത്തിന് ലഭിച്ചു. 2015ൽ ആലപ്പുഴ സമ്മേളനത്തിലും വി.എസ് തന്നെയായിരുന്നു പതാക ഉയർത്തിയത്. അവിടെ സംസാരിക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചില്ല. ഇത്തവണ പതാക ഉയർത്തിയശേഷം അദ്ദേഹം സംസാരിച്ചു. രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പ ചക്രം അർപ്പിക്കാൻ പി.ബി അംഗങ്ങൾക്കൊപ്പമാണ് അദ്ദേഹത്തെയും ക്ഷണിച്ചത്. േവദിയിൽ പി.ബി അംഗങ്ങൾക്കൊപ്പം തന്നെ വി.എസിന് സ്ഥാനവും നൽകി. രാവിലെ 10നായിരുന്നു പതാക ഉയർത്തിയത്. അതുവരെ റീജനൽ തിയറ്ററി​െൻറ മതിൽ കെട്ടിനപ്പുറമുള്ള രാമനിലയത്തിൽ വിശ്രമത്തിലായിരുന്നു അദ്ദേഹം. ഒമ്പതോടെ സ്വാഗത സംഘം ചെയർമാൻ കൂടിയായ ബേബി ജോണും തൃശൂർ ജില്ലയിലെ ഏതാനും നേതാക്കളുമാണ് സമ്മേളന നഗരിയിൽ ആദ്യം എത്തിയത്. അധികം താമസിയാതെ മന്ത്രി എം.എം. മണി എത്തി. തുടർന്ന് മന്ത്രി ഡോ. തോമസ് െഎസക്, പി. ജയരാജൻ എന്നിവർ. തൊട്ടു പിന്നാലെ ടി.കെ. ഹംസയും പാലോളി മുഹമ്മദ്കുട്ടിയും. നേതാക്കളുടെയും പ്രതിനിധികളുടെയും സാന്നിധ്യം കൂടി വന്നതോടെ സമ്മേളന നഗരി ആവേശത്തിലമർന്നു. 9.30ഒാടെ മുഖ്യമന്ത്രി പിണറായി വിജയൻ എത്തി. 9.45 ഒാടെ പ്രകാശ് കാരാട്ട്, എസ്. രാമചന്ദ്രൻ പിള്ള, എം.എ. ബേബി എന്നിവരും െയച്ചൂരിയും. േനതാക്കൾ പതാകക്കു സമീപം നീങ്ങി. തൊട്ടപ്പുറത്ത് റെഡ്വളൻറിയർമാരും ബാൻഡ് സംഘവും സജ്ജമായി. പ്രസ് ഫോേട്ടാഗ്രാഫർമാരും ചാനൽ കാമറമാന്മാരും പതാകക്കു സമീപം തിങ്ങിക്കൂടി. അതിനിടെ തൃശൂർ ജില്ല സമിതിയംഗം യു.പി. ജോസഫും പാർട്ടി സംസ്ഥാന സെക്രേട്ടറിയറ്റംഗം എ.വി. ഗോവിന്ദൻ മാഷും തമ്മിൽ പതാക ഉയർത്തൽ നടപടിയെക്കുറിച്ച് ഒരു കൂടിയാലോചന. 'വി.എസ് പതാക ഉയർത്തിയാലുടൻ ബാൻഡ് അഭിവാദ്യം, പിന്നെ പതാക ഗാനം. അതു കഴിഞ്ഞാൽ റെഡ്വളൻറിയർ സല്യൂട്ട്, ശേഷം മുദ്രാവാക്യം -എം.വി. ഗോവിന്ദൻ വിശദീകരിച്ചു. ഏവരും ഉദ്വേഗത്തോടെ കാത്തിരിക്കെ വി.എസി​െൻറ കാർ 9.55 ഒാടെ സമ്മേളന നഗരിയിലെത്തി. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വി.എസിനെ പതാക ഉയർത്താൻ ക്ഷണിച്ചു. സമ്മേളന കൺവീനർ കൂടിയായ തൃശൂർ ജില്ല സെക്രട്ടറി കെ. രാധാകൃഷ്ണ​െൻറ കൈ പിടിച്ചാണ് വി.എസ് പതാകക്കരികിലെത്തിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story