Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Feb 2018 10:47 AM IST Updated On
date_range 9 Feb 2018 10:47 AM ISTകൈയേറ്റക്കാരായി ചിത്രീകരിക്കുന്നെന്ന്
text_fieldsbookmark_border
തൃശൂർ: ജലസേചനവകുപ്പിെൻറ കനാൽ രൂപരേഖയിലെ മാറ്റത്തെ തുടർന്ന് തങ്ങളെ കൈയേറ്റക്കാരായി ചിത്രീകരിക്കുന്നുവെന്ന് ചാലക്കുടി കാടുകുറ്റി പഞ്ചായത്ത് 14-ാം വാർഡിൽ കോയിക്കര വീട്ടിൽ കെ.വി. തോമസ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഭാര്യ േത്രസ്യയുടെയും തെൻറയും പേരിലുള്ള രണ്ടു ഭൂമികളുടെ ഇടയിലൂടെയാണ് ചെറിയ കനാൽ പോകുന്നത്. രൂപരേഖയിലുണ്ടായ മാറ്റമാണ് തർക്കത്തിന് കാരണം. സംഭവത്തിൽ ക്രമക്കേടും അഴിമതിയുമാണ് വകുപ്പുതലത്തിൽ നടക്കുന്നതെന്ന് തോമസിെൻറ മകൻ ജോയ് ആരോപിച്ചു. തെറ്റ് ന്യായീകരിക്കുന്ന ഉദ്യോഗസ്ഥരും വഴി വേണ്ടവരും ചേർന്ന് ആരോപണം ഉന്നയിക്കുകയാണ്. പ്രശ്നം സങ്കീർണമായതോടെ വീടുകയറി ആക്രമണംവരെ ഉണ്ടായി. വ്യക്തമായ രേഖകളുമായി വിജിലൻസ് മുതൽ മുഖ്യമന്ത്രി വരെയുള്ളവർക്കും പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല. സ്വസ്ഥമായി ജീവിക്കാനുള്ള അവകാശത്തെ നിഷേധിക്കുകയാണ് ചിലർ ചെയ്യുന്നതെന്നും തോമസ് ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story