Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Feb 2018 10:47 AM IST Updated On
date_range 9 Feb 2018 10:47 AM ISTനഷ്ടപരിഹാരം അനുവദിക്കണം
text_fieldsbookmark_border
തൃശൂർ: പൊള്ളലേറ്റ് മരിച്ച സ്കൂൾ പാചകതൊഴിലാളിയുടെ കുടുംബത്തിന് അടിയന്തരമായി സർക്കാർ നഷ്ടപരിഹാരം അനുവദിക്കണമെന്നും ആശ്രിതർക്ക് ജോലി നൽകണമെന്നും സ്കൂൾ പാചക തൊഴിലാളി യൂനിയൻ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. വടക്കാഞ്ചേരി ആനപ്പറമ്പ് ഗവ.ഗേൾസ് എൽ.പി സ്കൂളിലെ പാചക തൊഴിലാളിയായ ലക്ഷ്മിക്കുട്ടി ജനുവരി ആറിന് കഞ്ഞിവെച്ച് കൊണ്ടിരിക്കുമ്പോൾ സ്റ്റൗവിൽ നിന്ന് തീപിടിച്ച് പൊള്ളലേറ്റാണ് മരിച്ചത്. ദാരുണ മരണത്തോടെ അവരെ ആശ്രയിച്ചുകഴിഞ്ഞ രണ്ട് പെൺമക്കളടങ്ങുന്ന കുടുംബം ഏറെ കഷ്ടത നേരിടുകയാണ്. ലക്ഷ്മികുട്ടിയമ്മയുടെ കുടുംബത്തെ സംരക്ഷിക്കുന്നതിന് സർക്കാർ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ശനിയാഴ്ച രാവിലെ 10ന് തൃശൂർ അഴിക്കോടൻ സ്മാരക ഹാളിൽ സ്കൂൾ പാചക തൊഴിലാളികളുടെ ജില്ല കൺവെൻഷൻ ചേരും. സി.ഐ.ടി.യു ജില്ല സെക്രട്ടറി യു.പി. ജോസഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story