Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right269.62 കോടിയുടെ അമൃത്...

269.62 കോടിയുടെ അമൃത് പദ്ധതി യാഥാര്‍ഥ്യത്തിലേക്ക്

text_fields
bookmark_border
തൃശൂർ: കോര്‍പറേഷനില്‍ അമൃത് പദ്ധതിയിൽ ഉള്‍പ്പെടുത്തിയ 269.62 കോടിയുടെ പശ്ചാത്തല വികസനപദ്ധതികള്‍ തുടങ്ങുന്നു. കുടിവെള്ളം, മാലിന്യസംസ്കരണം, കാനകളുടെ അറ്റകുറ്റപ്പണി, നെഹ്റുപാർക്ക് നവീകരണം, വടക്കേ ബസ്സ്റ്റാന്‍ഡില്‍ ഫുട് ഒാവര്‍ ബ്രിഡ്ജ്, എം.ഒ. റോഡില്‍ സബ്വേ എന്നിവയടക്കം ബൃഹത് പദ്ധതികളാണ് വരുന്നത്. വിവിധഘട്ടങ്ങളിലായി 39 പദ്ധതികളുടെ വിശദമായ േപ്രാജക്ട് റിപ്പോര്‍ട്ടുകള്‍ക്ക് അമൃത് വിദഗ്ധസമിതിയുടെ അംഗീകാരവും ഭരണാനുമതിയും ലഭിച്ചു. സാങ്കേതിക അനുമതി ലഭിച്ചാല്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് നിര്‍മാണം ഉടന്‍ തുടങ്ങും. ജനറല്‍ ആശുപത്രിയില്‍ മാലിന്യസംസ്കരണത്തിനായി 3.52കോടി ചെലവില്‍ സ്വീവേജ് ട്രീറ്റ്മ​െൻറ് പ്ലാൻറ് കക്കൂസ് മാലിന്യസംസ്കരണത്തിനായി 3.5 കോടി ചെലവില്‍ സെപ്റ്റേജ് പ്ലാൻറ് ആശുപത്രികളിലേതുൾപ്പെടെയുള്ള സ്ഥലങ്ങളിൽ മലിനജല സംസ്കരണത്തിന് 53.4 കോടി രൂപ ചെലവിട്ട് വഞ്ചിക്കുളത്തിന് സമീപം മലിനജലസംസ്കരണ പ്ലാൻറ് പഴയ മുനിസിപ്പാലിറ്റി പ്രദേശത്ത് കേടായ വാട്ടര്‍ മീറ്ററുകളും പൈപ്പുകളും മാറ്റിസ്ഥാപിക്കും കാലഹരണപ്പെട്ട എ.സി, പ്രിമോ പൈപ്പുകള്‍മാറ്റി പുതിയ ഡി1 പി.വി.സി പൈപ്പുകളിടും. രണ്ടുഘട്ടമായി 27.35 കോടിയാണ് ചെലവ്. 4.36 കോടി ചെലവില്‍ കോര്‍പറേഷന്‍ ജലവിതരണവിഭാഗം നവീകരിക്കും. 25 കോടി ചെലവില്‍ സോണല്‍ തിരിച്ച് ജലമാപ്പിങ് നടത്തും. 45.96 കോടി ചെലവില്‍ കാനകള്‍ അറ്റകുറ്റപ്പണി നടത്തും 10.78 കോടി ചെലവിൽ നടപ്പാത നവീകരിക്കും 2.66 കോടി ചെലവില്‍ നെഹ്റുപാര്‍ക്ക് നവീകരിക്കും അച്യുതമേനോന്‍ പാര്‍ക്ക് നവീകരണത്തിന് അരക്കോടി പനംകുറ്റിച്ചിറ പകല്‍വീട് പാര്‍ക്ക് 72ലക്ഷം വഞ്ചിക്കുളം പാര്‍ക്ക് നവീകരണം 1.01 കോടി വടക്കേ ബസ് സ്റ്റാന്‍ഡില്‍ ഫുട് ഓവർ ബ്രിഡ്ജ് 1.12 കോടി എം.ഒ റോഡില്‍ സബ്വേക്ക് 1.53 കോടി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story